കരുനാഗപ്പള്ളി. നഗരത്തിലെ പ്രധാന ഗതാഗത കുരുക്കിന് കാരണമായ കുഴിക്ക് സമരഭീഷണിയില്‍ ശാപമോക്ഷം. ഗതാഗത കുരുക്കിനെതിരെ പോലീസ് സ്റ്റേഷനിലെക്ക് നടത്തുന്ന ബഹുജന മാർച്ചിന് മുന്നാലെയാണ് ധൃതി പിടിച്ച നീക്കം. കരുനാഗപ്പള്ളി ഹൈസ്കൂൾ ജംഗ്‌ഷന്‌സമീപം ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജലവിതരണ പൈപ്പ് പുനർ സ്ഥാപിക്കുന്നതിന് വേണ്ടി കുഴിച്ചിട്ട് രണ്ട് മാസത്തിലേറെയായി. ഇതോടെ റോഡിന്റെ മുക്കാൽ ഭാഗവും ഗതാഗതo തടസ്സപ്പെട്ടു. ഇതിനെതിരെ പലതവണ താലൂക്ക് സഭകളിൽ ശബ്ദമുയർന്നിട്ടുണ്ട്.
നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു പോകുന്നതിനാൽ Town – ൽ ഗതാഗതകുരുക്കിൽ നട്ടം തിരിയുകയാണ് ജനം. രാവിലെയും വൈകിട്ടു സ്കൂൾ ഓഫീസ് സമയങ്ങളിലാണ് ഏറെ ദുരിതം . രോഗികളുമായെത്തുന്ന ആംബുലൻസിന് പോലും കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. ദീർഘവീക്ഷണമില്ലാതെ ബാരിക്കേഡുകൾ സ്ഥാപിച്ചതും വഴിയോരകച്ചവടവും ഗതാഗതം തടസ്സപ്പെടുത്തുന്നുണ്ട്. ഇതിനെതിരെ ബുധനാഴ്ച CPM ന്റെ നെതൃത്വത്തിൽനടത്തുന്ന പോലീസ് സ്റ്റേഷൻ മാർച്ച് മുന്നിൽ കണ്ടാണ് ധ്യതി പിടിച്ച് കുഴികൾ അടക്കുന്നതിനും ബാരിക്കേഡ് നീക്കുന്നതിനും ശ്രമമാരംഭിച്ചത്.


































