പുരപ്പുറ സൗരോർജ പദ്ധതിയ്ക്കും പവർകട്ട്. ലക്ഷങ്ങൾ മുടക്കി പുരപ്പുറ സൗരോർജ യൂണിറ്റ് സ്ഥാപിച്ച ഉപയോക്താക്കൾ പ്രതിസന്ധിയിൽ.കെഎ സ്ഇബി മീറ്റർ നൽകാത്തതിനാൽ പുരപ്പുറ സൗരോർജ യൂണിറ്റ് സ്ഥാപിച്ചവർ പെട്ടു.75,000 ലേറെ ഉപയോക്താക്കൾക്കാണ് കെ എസ് ഇ ബി അനാസ്ഥയിൽ ദുരിതത്തിലായത്.
ബാങ്ക് വായ്പയുടെ പലിശയും വൈദ്യുതി ബില്ലും ഒരുമിച്ച് അടയ്ക്കേണ്ട സ്ഥിതിയിലാണ് ഇവർ.ആവശ്യമായ മീറ്റർ ലഭ്യമാക്കാൻ സർക്കാർ ഇടപെടാത്തതാണ് തിരിച്ചടിയായത്.മൂന്നുമാസമായി പ്രതിസന്ധി തുടർന്നിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.
പിഎം സൂര്യഘർ പദ്ധതി സബ്സിഡി 2027 മാർച്ച് 31ന് അവസാനിക്കാനിരിക്കെ മീറ്റർ നൽകാത്തത് കെ എസ് ഇ ബി യുടെ കള്ളക്കളി ആണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.വൈദ്യുതിക്ഷാമത്തിന് പരിഹാരമെന്ന നിലയിലാണ് സൗരോർജ യൂണിറ്റ് സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ സബ്‌സിഡി ഉൾപ്പെടെ നൽകുന്നത്.
സൗരോർജ യൂണിറ്റിൽ ഉയോഗിക്കുന്ന നെറ്റ് മീറ്റർ സ്വന്തമായി വാങ്ങണമെന്നാണ് ഇപ്പോൾ കെഎസ്ഇബി പറയുന്നത്.സ്മാർട്ട് മീറ്റർ വരുന്നതോടെ ഉപയോക്താക്കൾ അതും വാങ്ങേണ്ടിവരും.
































