തിരുവനന്തപുരം. മുഹമ്മദലി ജിന്നയുടെ അനുയായിയാണ് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയെന്ന് വി മുരളീധരൻ. സ്വാതന്ത്ര്യസമരത്തിൽ ഏറ്റവുമധികം ജയിൽവാസം അനുഭവിച്ചത് സവർക്കർ ആണെന്നത് ചരിത്രം,ഷംസുദ്ദീൻ പത്ത് തവണ ജനിച്ചാലും ചരിത്രം മാറ്റാൻ കഴിയില്ല. വിദ്യാഭ്യാസമന്ത്രി ചരിത്രം പഠിക്കണം
ഷംസുദ്ദീൻ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ഇല്ലാതാകുന്നതല്ല സ്വാതന്ത്ര്യസമര ചരിത്രം. അധ്യാപകനെ സസ്പെൻഡ് ചെയ്താലും ചരിത്രം ഇല്ലാതാകില്ല. തെറ്റിദ്ധരിക്കപ്പെട്ട സമൂഹത്തെ സന്തോഷിപ്പിക്കാനാണ് ശ്രമമെന്നും വി മുരളീധരൻ വി മുരളീധരൻ
കാണാതായ മത്സ്യ തൊഴിലാളിക്കായുള്ള തെരച്ചിൽ നിയന്ത്രിക്കുന്ന ഫിഷറീസ് മന്ത്രിക്ക് തീരദേശത്തേക്കുള്ള വഴി പോലും അറിയില്ല
ഫിഷറീസ് മന്ത്രി ആക്കിയത് ഒന്നും അറിയാത്ത ആളെ, അവിടുത്തെ പ്രശ്നങ്ങളെ കുറിച്ച് അറിയില്ല. വകുപ്പ് വിഭജനത്തിന്റെ പേരിൽ മുസ്ലിം ലീഗ് ആവശ്യപ്പെടുന്നത് കൊടുക്കുന്നതായിരുന്നു നയം. രാഷ്ട്രീയ താൽപര്യം അനുസരിച്ച് വകുപ്പ് വിഭജനം നടന്നപ്പോൾ ഉപേക്ഷിക്കപ്പെട്ടത് മത്സ്യത്തൊഴിലാളി മേഖല































