പി എം ശ്രീ വിഷയത്തിൽ വീണ്ടും കൊമ്പ് കോർത്ത് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനും മുൻ മന്ത്രി വി ശിവൻകുട്ടിയും. പി എം ശ്രീയിൽ LDF പണം വാങ്ങിയെന്ന വാദം പൊളിഞ്ഞെന്നും, UDF മാപ്പ് പറയണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു. ശിവൻകുട്ടി തെറ്റിദ്ധാരണ പരത്തുകയാണെന്നും, പിന്മാറാൻ കഴിയാത്ത കരാറിലാണ് LDF ഒപ്പിട്ടതെന്നുമായിരുന്നു മന്ത്രി എൻ ഷംസുദ്ദീൻ്റെ പ്രതികരണം.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഒപ്പിട്ട കേന്ദ്ര ആവിഷ്കൃത സ്‌കൂൾ പദ്ധതിയായ പി എം ശ്രീയെ ചൊല്ലി വീണ്ടും തർക്കം മുറുകുകയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം പണം വാങ്ങിയിട്ടില്ലെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെയാണ് UDF ഗവൺമെൻ്റിനെ വിമർശിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വീണ്ടും രംഗത്ത് എത്തിയത്.
ത്ത പദ്ധതിയിലാണ് എൽഡിഎഫ് ഒപ്പിട്ടതെന്നും, കഴിയുമായിരുന്നെങ്കിൽ എന്തുകൊണ്ട് പിന്മാറിയില്ല എന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ്റെ പ്രതികരണം.
പി എം ശ്രീയുമായി ബന്ധപ്പെട്ട് വീണ്ടും ഉപസമിതി യോഗം ചേരും. ഉപസമിതി ആളുകളെ കേൾക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
































