തിരുവനന്തപുരം: അർജന്‍റീന ടീമിനെയും ലയണൽ മെസിയെയും കേരളത്തിൽ എത്തിക്കാമെന്നതിന്‍റെ പേരിൽ നടന്ന തട്ടിപ്പിൽ ഒടുവിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
എഡിജിപി പി. വിജയനാണ് അന്വേഷണ ചുമതല. രണ്ട് എസ്പിമാരും സംഘത്തിലുണ്ടാകും. ക്രൈംബ്രാഞ്ച്, വിജിലൻസ്, ലോക്കൽ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തും.
അതേസമയം തട്ടിപ്പിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് നിയമോപദേശം നൽകി. മെസിയെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടത്തിയ വിദേശ സന്ദർശനം, കരാറുകൾ, വിവിധ സർക്കാർ രേഖകൾ, ബാങ്ക് ഇടപാടുകൾ എന്നിവയും പരിശോധിക്കും. അന്വേഷണ സംഘത്തിന് രേഖകളും സാമ്പത്തിക ഇടപാടുകളും ഉൾപ്പെടെ മുഴുവൻ വിവരങ്ങളും പരിശോധിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകും.
മുൻ കായിക മന്ത്രി അബ്ദുറഹ്മാന്‍റെ വിദേശയാത്രയും അന്വേഷിക്കും. സ്പോൺസറെ തെരഞ്ഞെടുത്തതിലെ ക്രമക്കേടിൽ വിശദ അന്വേഷണം നടത്തുകയും സ്റ്റേഡിയം ചട്ടങ്ങൾ ലംഘിച്ചു കൈമാറിയതും അന്വേഷിക്കും.






























