കുണ്ടറ. കസ്റ്റഡി മർദ്ദന കേസിനെ പോലീസിനെ വീണ്ടും വെട്ടിലാക്കി യുവാവിന്റെ മൊഴി
പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടശേഷം രഞ്ജിത്തെന്ന യുവാവ് സിയാദിനെ മർദ്ദിച്ചുവെന്നായിരുന്നു പോലീസ് ഭാഷ്യം
എന്നാൽ സിയാദിനെ കണ്ടത് പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതിന് മൂന്നാഴ്ച മുൻപ് മാത്രമെന്ന് രഞ്ജിത്ത് ബിഗ് ടിവിയോട് പറഞ്ഞു
കഴിഞ്ഞദിവസം മുഖ്യമന്ത്രിയും സിയാദിനെ ഒരു യുവാവ് മർദ്ദിച്ചു എന്ന് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് രഞ്ജിത്തിന്റെ പ്രതികരണം.
പോലീസ് എഴുതിക്കൊടുത്തത് അതുപോലെ വായിച്ച മുഖ്യമന്ത്രി പറഞ്ഞത് കസ്റ്റഡിയിൽ നിന്ന് വിട്ട ശേഷം മറ്റൊരു യുവാവ് സിയാദിനെ മർദ്ദിച്ചുവെന്ന്. ഒടുവിൽ പോലീസ് നിർമ്മിച്ച കഥയിലെ ആ യുവാവിനെ കണ്ടെത്തി. സിയാദിനെ എന്നാണ് അവസാനമായി കണ്ടെതെന്ന ചോദ്യത്തിന് രഞ്ജിത്തിൻ്റെ മറുപടി ഇങ്ങനെ
എന്തിനാണ് തൻറെ പേരിൽ ഈ കഥ കൊണ്ടുവരുന്നത് എന്നറിയില്ലെന്നും രഞ്ജിത്ത് . സിയാദ് മരിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ പോലീസ് തന്നെ തേടി വന്നിരുന്നുവെന്നും ഇക്കാര്യം പോലീസ് ഉദ്യോഗസ്ഥരോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും രഞ്ജിത്ത്
എന്തോ കേട്ട് പോലീസ് നിർമ്മിച്ച കഥയിൽ പെട്ടുപോയത് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ്. സംഭവത്തിൽ കഴിഞ്ഞ ദിവസം സിയാദിനെ കസ്റ്റഡിയിൽ എടുത്ത സിപിഒ എസ് ശ്രീജിത്തിനെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തിരുന്നു. സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്. അന്വേഷണം പൂർത്തിയാകും മുൻപ് പോലീസിനെ സംരക്ഷിക്കുന്ന രീതിയിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രസ്താവന നടത്തിയതിൽ സിയാദിൻ്റെ കുടുംബത്തിനും അമർഷം ഉണ്ട്






























