കൊല്ലം.കുണ്ടറ കസ്റ്റഡി മർദ്ദനക്കേസിൽ പോലീസ് വ്യാജ മൊഴി ചമച്ചെന്ന ഗുരുതര ആരോപണവുമായി സിയാദിൻ്റെ പിതാവിൻ്റെ സഹോദരൻ.താൻ നൽകാത്ത മൊഴി പോലീസ് എഴുതി ചേർത്തുവെന്ന് സിയാദിൻ്റെ പിതാവിൻ്റെ സഹോദരൻ ബഷീർ മാധ്യമങ്ങളോട് പറഞ്ഞു.സിയാദിനെ സുഹൃത്തായി രഞ്ജിത്ത് മർദ്ദിച്ചുവെന്ന് തന്നോട് മറ്റൊരാൾ പറഞ്ഞുവെന്ന് ബഷീർ പറഞ്ഞുവെന്നായിരുന്നു പോലീസ് മൊഴിയായി രേഖപ്പെടുത്തിയത്
എന്നാൽ താൻ അങ്ങനെ ഒരു മൊഴി നൽകിയിട്ടില്ലെന്ന് ബഷീർ പറഞ്ഞു.എന്നാൽ മൊഴിയിൽ കൃത്രിമം കിട്ടിയിട്ടില്ലെന്നാണ് കുണ്ടറ പോലീസിൻറെ മറുപടി. അതേസമയം സിയാദിൻ്റെ മരണം . ഹെപ്പറ്റൈറ്റിസ് സിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുവെന്ന് മുഖ്യമന്ത്രി
കൊല്ലം കുണ്ടറയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തിൽ പോലീസിന് എതിരെ ഗുരുതര ആരോപണവുമായി വീണ്ടും സിയാദിൻ്റെ പിതാവിൻ്റെ സഹോദരൻ രംഗത്ത് വന്നു. പോലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചശേഷം.
സിയാദിനെ രഞ്ജിത്ത് മർദ്ദിച്ചുവെന്ന് തൻ്റെ സഹോദരൻ പറഞ്ഞുവെന്നായിരുന്നു ബഷീറിൻ്റെ മൊഴിയായി പോലീസ് രേഖപ്പെടുതിയിരുന്നത് . സിയാദിനെ മർദ്ദിച്ചത് പോലീസ് തന്നെയെന്ന് ബഷീർ പറഞ്ഞു.
കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുന്നുവെന്നുo, നിയമപോരാട്ടം തുടരുമെന്നു ബഷീർ പറഞ്ഞു.
അതേസമയം സിയാദിന്റെ മരണം ഹെപ്പറ്റൈറ്റിസ് സിയാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെന്ന് വ്യക്തമാകുന്നതായി മുഖ്യമന്ത്രി പറഞ്ഞു.സംഭവത്തിൽ ഡിജിപിയുടെ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
സംഭവത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സിയാദിനെ ചികിത്സിച്ച ഡോക്ടർന്മാരുടെ അടക്കം മൊഴി രേഖപെടുത്തി.































