തൃശൂർ. ചെറുതുരുത്തിയിൽ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മലപ്പുറം ചേറൂർ സ്വദേശി ധനലക്ഷമിയാണ് മരിച്ചത്. സുഹൃത്തായ തേഞ്ഞിപ്പാലം സ്വദേശി വിജീഷ് പോലീസിന്റെ കസ്റ്റഡിയിൽ. ധനലക്ഷ്മി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ മദ്യലഹരിയിൽ താൻ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന് നൽകിയിരിക്കുന്ന മൊഴി.
ചെറുതുരുത്തി ഹന്നാ റസിഡൻസിയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ധനലക്ഷിമിയുടെ സുഹൃത്തായ തേഞ്ഞിപ്പാലം സ്വദേശി വിജീഷാണ് കൊലപാതക വിവരം സ്റ്റേഷനിൽ അറിയിക്കുന്നത്. തുടർന്ന് തേഞ്ഞിപ്പാലം സ്റ്റേഷനിൽ നിന്ന് ചെറുതുതരുത്തി സ്റ്റേഷനിലേക്ക് വിവരം കൈമാറുക ആയിരുന്നു, കഴിഞ്ഞ ദിവസം രാത്രിയിലാണ് വിജീഷും ധനലക്ഷമിയും ഹോട്ടലിൽ റൂം എടുത്തത്. ധനലക്ഷ്മിയെ വിജീഷ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുക ആയിരുന്നുവെന്നാണ് സൂചന. ഇരുവരും തമ്മിൽ ഏറെക്കാലമായി സൗഹൃദം ഉണ്ടായിരുന്നു. ഇന്നലെ മുറിയെടുത്ത ശേഷം വിജീഷ് മദ്യപിക്കുകയും ഇതിനിടയിൽ യുവതി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ആയിരുന്നു. ഇതിൽ പ്രകോപിതനായ വിജീഷ് ധനലക്ഷ്മിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ശേഷം ഇവിടെ നിന്ന് കടന്നു കളഞ്ഞു. ഉച്ചയോടെ തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനിലെത്തി വിജീഷ് കീഴടങ്ങി പോലീസിനോട് കാര്യങ്ങൾ വിശദീകരിക്കുമ്പോഴാണ് കൊലപാതക വിവരം പുറത്തിറഞ്ഞത്.
ചെറുതുരുത്തി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറൻസിക് വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

































