തിരുവനന്തപുരം. ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്തു കൊന്നു. ചാന്നാങ്കര സ്വദേശിനി മേഴ്സിയാണ് കൊല്ലപ്പെട്ടത്. കൊലപാതകം ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ചെറുമകൻ ഷിബിനെ പോലീസ് സാഹസികമായി പിടികൂടി.
രാവിലെ 10 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മേഴ്സിയും മകളുടെ മകൻ ഷിബിനും തമ്മിൽ ഇടയ്ക്കിടെ വഴക്കിടുന്നതിനാൽ, ഇന്നും പ്രദേശവാസികൾ ഇതു വലിയ കാര്യമാക്കിയില്ല. എന്നാൽ രാവിലെ 11 മണിയോടെ താൻ അമ്മൂമ്മയെ കൊലപ്പെടുത്തിയെന്ന് പ്രതി ഷിബിൻ സമീപവാസികളായ ആളുകളോട് പറഞ്ഞു. അപ്പോഴും അത് ആരും കാര്യമായി എടുത്തില്ല. എന്നാൽ പിന്നീടാണ് കഴുത്തറുത്ത നിലയിൽ മേഴ്സിയെ വീടിനുള്ളിൽ കണ്ടെത്തിയത്. തുടർന്ന് പ്രദേശവാസികൾ പോലീസിനെ വിളിക്കുകയും മേഴ്സിയെ കഠിനംകുളം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പക്ഷെ ആശുപത്രിയിൽ എത്തിയതിന് പിന്നാലെ രക്തം വാർന്ന് മേഴ്സി മരിച്ചു.
65 കാരയായ മേഴ്സി മകൾക്കും ചെറുമകനും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. മത്സ്യ കച്ചവടം ആയിരുന്നു പ്രധാന വരുമാന മാർഗം. എന്നാൽ ചെറുമകനും മകളുമായി ചില അഭിപ്രായ വ്യത്യാസങ്ങളും നിലനിന്നിരുന്നു. ഇതിനൊക്കെ ഒടുവിലാണ് നാടിനെ നടുക്കിയ കൊലപാതകം. സംഭവത്തിനുശേഷം പ്രദേശത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ ഏറെ പണിപ്പെട്ടാണ് പോലീസ് പിടികൂടിയത്. കഠിനംകുളം ഭാഗത്ത് വെച്ച് രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടിയായിരുന്നു. പ്രതി ലഹരിക്ക് അടിമയായിരുന്നു എന്നാണ് പ്രദേശവാസികളും പറയുന്നത്. മദ്യപിച്ചെത്തിയ പ്രതി പലപ്പോഴും അമ്മൂമ്മയുമായി വാക്കു തര്‍ ക്കത്തിൽ ഏർപ്പെട്ടിരുന്നു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തെളിവെടുപ്പ് അടക്കം നടത്തിയ ശേഷം പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും

































