മാവേലിക്കര. നഗരമധ്യത്തിലെ വ്യാപാരശാലയിൽ മോഷണം നടത്തിയ കേസിൽ തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി ഷഫീക്കിനെ മാവേലിക്കര പൊലീസും ചെങ്ങന്നൂർ dysp യുടെ പ്രത്യേക അന്വേഷണ സംഘവും ചേർന്ന് തമിഴ് നാട്ടിൽ നിന്ന് പിടികൂടി .
കഴിഞ്ഞ മാസം 31ന് അർദ്ധരാത്രിയിൽ ആണ് മോഷണം നടന്നത്.
കഴിഞ്ഞമാസം 31നാണ് മാവേലിക്കര കെഎസ്ആർടിസി സമീപത്തെ പച്ചക്കറി കട കുത്തിത്തുടർന്ന് 35000 രൂപ പ്രതി മോഷ്ടിച്ചത്.മോഷണത്തിന് പിന്നാലെ വാർത്തകൾ വന്നതോടെ പ്രതി തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.ചെന്നൈ വേളാങ്കണ്ണി കന്യാകുമാരി നാഗർകോവിൽ എന്നിവിടങ്ങളിൽ മാറിമാറി താമസിച്ച ശേഷം മാർത്താണ്ഡത്ത് എത്തുകയായിരുന്നു.പ്രതിയെ പിടികൂടാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും തമിഴ്നാട്ടിൽ വിവിധ ഭാഗങ്ങളിൽ പ്രതിക്കുവേണ്ടി തിരക്കിൽ നടത്തിയിരുന്നു.പ്രതി മാർത്താണ്ഡത്തെത്തിയ വിവരം അറിഞ്ഞ സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതിയെ തൃപ്പരപ്പിൽ നിന്നാണ് പിടികൂടിയത്.വിശദമായി ചോദ്യം ചെയ്യലാണ് പ്രതി മാവേലിക്കരയിലെ മോഷണം താനാണ് ചെയ്തതെന്ന് സമ്മതിച്ചത്.മോശത്തിനു മുൻപ് കായംകുളം പുള്ളിക്കണക്ക് നിന്ന് ഒരു സ്കൂട്ടറും ഷെഫീഖ് മോഷ്ടിച്ചിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
































