ശാസ്താംകോട്ട:കെ.എസ്.എം ദേവസ്വം ബോർഡ് കോളേജിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ ആറാം തവണയും കെ.എസ്.യുവിന് നേട്ടം. എന്നാല്‍ ഒരു യുയുസി , ആര്‍ട്സ് ക്ളബ് എന്നിവ എസ്എഫ്ഐ നേടി. ഇത് ആറാം തവണയാണ് തുടർച്ചയായി കെ.എസ്.യു യൂണിയൻ ഭരണം സ്വന്തമാക്കുന്നത്.യൂണിയൻ ചെയർമാൻ,ജനറൽ സെക്രട്ടറി,വൈസ് ചെയർപേഴ്സൺ,യുയുസി, മാഗസിൻ എഡിറ്റർ എന്നിവയില്‍ കെ.എസ്.യു വിജയിച്ചു.
കെഎസ് യുവിലെ അൽ അമീൻ.എം ചെയർമാനും വിദ്യ.റ്റി വൈസ് ചെയർപേഴ്സണും പ്രണവ് എം.ബി
ജനറൽ സെക്രട്ടറിയും അജയ്കൃഷ്ണന്‍ യുയുസിയും സുമിത്ത് സ്റ്റാൻലി മാഗസിൻ എഡിറ്ററുമാകും. എസ്എഫ്ഐയുടെ വിഷ്ണു ആര്‍ യുയുസിയും അഭിനവ് ആര്‍ട്സ് ക്ളബ് സെക്രട്ടറിയും ഫാത്തിമ ലേഡി റെപ്പുമായി. വിജയം ഉറപ്പിച്ച് പുറത്തുവന്ന യൂണിയൻ ഭാരവാഹികളെ കോളേജ് കവാടത്തിൽ നിന്നും സ്വീകരിച്ചു ശാസ്താംകോട്ട ടൗണിൽ ആഹ്ലാദ പ്രകടനം നടത്തിയതിനിടെ കെഎസ് യു എസ്എഫ്ഐ- ഡിവൈഎഫ്ഐ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പോലീസ് ലാത്തി വീശിയാണ് പ്രശ്‌നങ്ങൾ ഒഴിവാക്കിയത്. നിരവധിപേര്‍ക്ക് ലാത്തി അടിയേറ്റു


































