തിരുവനന്തപുരം.തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ ബിജെപിയെ പ്രതിരോധതിലാക്കി കൊർ കമ്മറ്റിയിൽ രൂക്ഷ വിമർശനം . തട്ടിപ്പ് നടത്തിയവർക്കെതിരെ നടപടി വേണമെന്ന് വി മുരളീധരൻ. ജനറൽ സെക്രട്ടറി സ്ഥാനത്ത് സുരേഷിനെ മാറ്റണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.എല്ലാവരും ചേർന്ന് പാർട്ടിയെ പ്രതിരോധത്തിൽ ആക്കിയെന്ന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.
തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണം ഉയർന്നശേഷം ആദ്യമായിട്ടാണ് ബിജെപി കോർ കമ്മിറ്റി യോഗം ചേരുന്നത്. വി മുരളീധരൻ വിഭാഗം രൂക്ഷമായി വിമർശനം ഉന്നയിച്ചു.ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിൽ എസ് സുരേഷിന് ഒഴിഞ്ഞു മാറാൻ കഴിയില്ലന്നും ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിയണമെന്നും വി മുരളീധരൻ പക്ഷം ആവശ്യപെട്ടു.വട്ടിയൂർക്കാവിൽ ആർ ശ്രീലേഖയുടെ പരാതിയിൽ നേതൃത്വം നടപടി എടുത്തില്ലെന്ന് വിമർശനം ഉയർന്നു. ഫണ്ട് തട്ടിപ്പിൽ വ്യക്തമായ തെളിവുണ്ടായിട്ടും സംസ്ഥാന വൈസ് പ്രസിഡണ്ട് സോമനെ സംരക്ഷിച്ചത് ലജ്ജാകരം .
തൃശ്ശൂരിൽ 25 കോടി രൂപ തട്ടിപ്പ് നടത്തി എന്നായിരുന്നു പുറത്തുവന്ന വിവരം. ഈ കോടികൾ എങ്ങോട്ട് മാറ്റിയെന്നറിയണമെന്ന് ബി ഗോപാലകൃഷ്ണൻ. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പാർട്ടി ആവശ്യങ്ങൾക്കായി കൊണ്ടുവന്ന ഫണ്ട് തട്ടിയെടുത്തിട്ടുണ്ടെങ്കിൽ അത് തിരിച്ചു പിടിക്കണം എന്നും ഒരുപക്ഷം നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് എതിരെ ഉണ്ടായ ആരോപണങ്ങൾ തന്നെ ആരും സംരക്ഷിച്ചിട്ടില്ല എന്നാണ് സോമൻ കോർ കമ്മിറ്റിയിൽ വ്യക്തമാക്കിയത് . ഫണ്ട് തട്ടിപ്പ് ഉൾപ്പെടെയുള്ള ആരോപണങ്ങൾ പാർട്ടിക്ക് വലിയ രീതിയിൽ ക്ഷീണം ഉണ്ടാക്കി ആരെയും സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ല ഉപ്പു തിന്നവർ വെള്ളം കുടിക്കും എന്നും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും യോഗത്തിൽ മറുപടിയായി അറിയിച്ചു

































