തിരുവനന്തപുരം. പ്രിയദർശിനി വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി സി പി ജോൺ.സ്ത്രീകളെ അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചില്ല… ഖേദം പ്രകടിപ്പിക്കാൻ മുഖ്യമന്ത്രി അടക്കം ആരും ആവശ്യപ്പെട്ടില്ലെന്ന് വിശദീകരണം… അഭിമാന പദ്ധതിയായ പ്രിയദർശിനി നിർത്തില്ലെന്നും മന്ത്രി.
മന്ത്രി ഇന്നലെ പറഞ്ഞത് ഇങ്ങനെ . ഇന്ന് തന്റെ ബിഹേവിയർ ശരിയായില്ലന്നും ഖേദപ്രകടനവും.
സ്ത്രീകളെ അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ല. സ്വകാര്യമായ പരിപാടിയായിരുന്നു അത് സ്വാഭാവികമായിട്ടുള്ള പ്രസംഗമായിരുന്നു എന്നും മന്ത്രിയുടെ ന്യായീകരണം. മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടോ ഖേദം പ്രകടിപ്പിക്കലിന് മറുപടി ഇങ്ങനെ.
സ്ത്രീകളെ അപമാനിക്കുകയും അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയും ചെയ്ത മന്ത്രി മാപ്പ് പറയണമെന്നായിരുന്നു വിവിധ കോണുകളിൽ നിന്ന് വന്ന ആവശ്യം . ആദ്യം പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു എന്നായിരുന്നു മന്ത്രിയുടെ നിലപാടെങ്കിലും ഇന്ന് മറ്റി പറയേണ്ടി വന്നു .

































