തിരുവനന്തപുരം. ടിക്കറ്റ് ക്യാഷ് നൽകാൻ ഗൂഗിൾ പേ പ്രവർത്തിച്ചില്ല , KSRTC ബസിൽ ബസിൽ നിന്ന് യാത്രക്കാരനെ കഴുത്തിന് പിടിച്ച് പുറത്ത് തള്ളി കണ്ടക്ടർ.യാത്രക്കാരനായ സർക്കാർ ഉദ്യോഗസ്ഥൻ്റെ കാലൊടിഞ്ഞു
കാട്ടാക്കട സ്വദേശി ജോബി വർഗീസിനാണ് കാലൊടിഞ്ഞത്. വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട് ഗതാഗത മന്ത്രി.
കോട്ടയം ചിങ്ങവനം വെറ്റിനറി ഹോസ്പിറ്റലിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറാണ് ജോബി. ഇക്കഴിഞ്ഞ 6 തീയതി ചിങ്ങവനത്ത് നിന്ന് തിരുവനന്തപുരത്ത് യാത്രചെയ്യുമ്പോഴാണ് KSRTC സൂപ്പർ ഫാസ്റ്റ് ബസിൽ നിന്ന് ദാരുണമായ സംഭവം ഉണ്ടായത്
ബൈറ്റ്
ഗൂഗിൾ പേ പ്രവർത്തിക്കാത്തതിനാൽ ടിക്കറ്റ് കാശ് നൽകാൻ താമസം നേരിട്ടതാണ് കണ്ടക്ടർക്ക് പ്രകോപനം ഉണ്ടാക്കിയത്.
ചങ്ങനാശ്ശേരി പോലീസിനും പരാതി നൽകിയെങ്കിലും ഇതുവരെ ബസോ കണ്ടക്ടറെയോ കണ്ടെത്തിയില്ല എന്നും ആരോപണമുണ്ട്. ഗതാഗത മന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും യാത്രക്കാരൻ പരാതി നൽകി. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഗതാഗത മന്ത്രി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകി.
































