ആലുവ. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ ഓൺലൈൻ ഭക്ഷണവിതരണക്കാരൻ മർദിച്ചെന്ന് പരാതി.ഭക്ഷണം സ്വീകരിക്കാൻ വിസമ്മതിച്ചതിനാണ് പിറവം സ്വദേശി മധുസൂദനൻ നായർക്ക് മർദ്ദനമേറ്റത് .
സംഭവത്തിൽ ആലുവ ഈസ്റ്റ് പോലിസ് കേസെടുത്തു.
ഇന്നലെ രാത്രി 10:30 യോടെയാണ് സംഭവങ്ങളുടെ തുടക്കം.ഫ്ലാറ്റിലെ താമസകാരൻ ഭക്ഷണം ഓർഡർ ചെയ്തത് അനുസരിച്ചാണ് ഡെലിവറി ജീവനക്കാരൻ ഫ്ലാറ്റിൽ എത്തിയത്.ഡെലിവറി ജീവനക്കാരൻ ഭക്ഷണവുമായി എത്തിയപ്പോൾ ഭക്ഷണം ഓർഡർ ചെയ്തയാൾ ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ല.ഈ സമയം ഭക്ഷണം കൈപ്പറ്റണമെന്ന് വിതരണക്കാരൻ സെക്യൂരിറ്റി യോട് ആവശ്യപ്പെട്ടു.ഫ്ലാറ്റിലെ താമസക്കാരൻ നിർദ്ദേശം നൽകാതിരുന്നതിനാൽ ഭക്ഷണം സ്വീകരിക്കാൻ സെക്യൂരിറ്റി വിസമ്മതിച്ചു.
ഇതോടെയാണ് ഡെലിവറി ജീവനക്കാരൻ മർദ്ദനം ആരംഭിച്ചത്.
ഒരു പ്രകോപനവുമില്ലാതെയാണ് ഡെലിവറി ജീവനക്കാരാൻ മർദിച്ചത് എന്നാണ് സെക്യൂരിറ്റിയുടെ പരാതിയിൽ പറയുന്നത്.
പ്ലാസ്റ്റിക് സ്കൂളെടുത്ത് സെക്യൂരിറ്റിയുടെ തലയിൽ അടിക്കുകയും തള്ളിയിടുകയും ചെയ്തു.തലയിലും മൂക്കിലും മുറിവുകൾ ഏറ്റ പിറവം സ്വദേശി മധുസൂദനൻ നായർ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ഇയാളുടെ പരാതിയിൽ ആലുവ പോലിസ് കേസെടുത്തു.
































