ശാസ്‌താംകോട്ട:ഓണത്തിൻ്റെ വരവറിയിച്ച് കോവൂർ തോപ്പിൽമുക്ക് ഗ്രന്ഥശാലയ്ക്ക് സമീപം ഞായറാഴ്ച കരടികൾ ഇറങ്ങും.ഓണത്തിൻ്റെ ഭാഗമായി കോവൂർ ദി കേരള
ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കരടികളി മത്സരമാണ് നാടിന് ആവേശം പകർന്ന് 23ന് നടക്കുന്നത്.വൈകിട്ട് 6.30 മുതൽ ആരംഭിക്കുന്ന കരടികളി മത്സരം രാത്രി 10 ഓടെ സമാപിക്കും.കരടിയും വേട്ടക്കാരനുമാണ് പ്രധാന ആകർഷണം.കേരളത്തിലെ പ്രമുഖമായ ടീമുകൾ പങ്കെടുക്കും.
മികച്ച ടീമിന് 7000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും മികച്ച പാട്ടുപാടുന്ന ടീമിന് 7000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും മികച്ച വേഷം ധരിക്കുന്ന ടീമിന് 7000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും,മികച്ച കരടി വേഷത്തിനും മികച്ച വേട്ടക്കാരനും 1000 രൂപ വീതവും ക്യാഷ് പ്രൈസും ലഭിക്കുന്നതാണ്.22 ന് വൈകിട്ട് 5ന് നാടൻപാട്ടുകൾ,തുടർന്ന് തിരുവാതിര കളി മത്സരം.ഉല്ലാസ് കോവൂർ എംഎൽഎ ഉദ്ഘാടനം ചെയ്യും.മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് രജനി സുനിൽ മുഖ്യാതിഥിയാകും.23 ന് രാവിലെ 11 ന്
കുരിശടി മുക്കിൽ മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികൾ താമസിക്കുന്ന മൈനാഗപ്പള്ളി ബഥന്യാ ഭവനിൽ ഓണസദ്യയും ഓണാഘോഷവും,തുടർന്ന് മാജിക് ഷോ,വൈകിട്ട് 4 ന് കയറുപിരി മത്സരം,ഓലമടയൽ മത്സരം.മുന്‍ എംഎൽഎ കോവൂർ
കുഞ്ഞുമോൻ കരടികളി മത്സരം ഉദ്ഘാടനം ചെയ്യും. ഓണാട്ടുകരയുടെ തനത് കലാരൂപമായ കരടികളിയെ അന്യം നിന്നു പോകാതെ ചേർത്തു നിർത്തുന്നതിനായാണ് കരടികളി മത്സരം സംഘടിപ്പിക്കുന്നതെന്ന് ഗ്രന്ഥശാലാ ഭാരവാഹികളായ എം.കെ പ്രദീപ്,ബി.രാധാകൃഷ്ണൻ,എസ്.അനിൽകുമാർ എന്നിവർ അറിയിച്ചു.
































