പെരുമ്പാവൂര്‍. റാഗിങ്ങിന് വഴങ്ങാതിരുന്ന പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ കടുത്ത നടപടിയുമായി സ്കൂൾ അധികൃതർ.സംഭവത്തിൽ വിദ്യാർത്ഥിയെ മർദിച്ച 4 സീനിയർ വിദ്യാർത്ഥികളെ സസ്പെൻൻഡ് ചെയ്തു.സ്കൂളിലെ ആൻ്റി റാഗിംഗ് സ്ക്വാഡിൻ്റെ വിശദമായ അന്വേഷണ റിപ്പോർട്ട് ഉടൻ പോലീസിന് കൈമാറും.
പെരുമ്പാവൂർ കീഴില്ലം സെൻ്റ തോമസ് സ്കൂളിൽ 16 വയുകാരനായ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ച സംഭവത്തിലാണ് സ്കൂളിൻ്റെ കടത്ത നടപടി.കേസിൽ ഉൾപ്പെട്ട 4 സീനിയർ വിദ്യാർഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു..അന്വേഷണവിധേയമായാണ് 14 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്.സ്കൂളിലെ ആൻ്റി റാഗിംഗ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിലെ പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് 4 വിദ്യാർഥികൾക്കെതിരെയും നടപടി എടുത്തത്..സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് ഉടൻ പോലീസിന് കൈമാറും.
സ്കൂളിലെ കൂടുതൽ CCTV ദൃശ്യങ്ങളും പോലീസിന് നൽകും.പെരുമ്പാവൂർ കീഴില്ലം സെന്റ് തോമസ് സ്കൂളിലെ 4 വിദ്യാർത്ഥകളാണ് 16 വയസ്സുള്ള ജൂനിയർ വിദ്യാർത്ഥിയെ മർദിച്ചത്. ഇതിൽ 18 വയസ്സായ ഒരു വിദ്യാർത്ഥിക്കെതിരെ FIR രജിസ്റ്റർ ചെയ്തു..സംഭവത്തിൽ സ്കൂളിൽ നിന്നുള്ള CCTV ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമായിരിക്കും പോലീസിന്റെ തുടർനടപടികൾ..സ്കൂളിൽ വെച്ച് 20 ഓളം പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ആക്രമിച്ചെന്നാണ് വിദ്യാർഥിയും കുടുംബവും ആരോപിക്കുന്നത്.വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടത് വിസമ്മതിച്ചതോടെയാണ് മർദ്ദനമെന്നാണ് ആരോപണം
































