പ്രവർത്തകർക്ക് ശരീരമാസകലം മർദ്ദനമേറ്റു, പുരുഷ പോലീസ് പെൺകുട്ടികളെ ആക്രമിച്ചു. മുഖത്ത് അടിയേറ്റ് രക്തം വാർന്നു പോകുന്ന അവസ്ഥയുണ്ടായി. തലയ്ക്ക് അടിയേറ്റ് പെൺകുട്ടി ബോധം കെട്ട് വീണു
കേരളത്തിൽ സാധാരണ നിലയിലുള്ള പ്രക്ഷോഭത്തെ പോലീസ് രാജിലൂടെ നേരിടാൻ ശ്രമം നടക്കുന്നു. ഇത്തരം കാര്യങ്ങൾക്ക് കുപ്രസിദ്ധി ആർജിച്ച ചിലർ പോലീസ് സേനയിലുണ്ട്. അവരെ ഇത്തരം പ്രക്ഷോഭങ്ങൾ കൈകാര്യം ചെയ്യാൻ ചുമതല നൽകിയിരിക്കുന്നു. ഒരു ന്യായീകരണവും ഇല്ലാത്ത നടപടികളാണ് നടക്കുന്നത്
നിയമസംഹിതയിലെ കടുത്ത വകുപ്പുകൾ ഒക്കെ ചാർത്തി കൊടുക്കാൻ ആണ് ശ്രമം, വധശ്രമം അടക്കമുള്ള വകുപ്പുകൾ ആണ് ചാർത്തിയിരിക്കുന്നത്. പ്രക്ഷോഭത്തെ അടിച്ചമർത്തി കളയാം എന്ന വ്യാമോഹം വേണ്ട, കടുത്ത പ്രതികരണം ഉയർന്നുവരും,ഇത് തുടരാതിരിക്കുന്നതാണ് നല്ലത്
കേന്ദ്രസർക്കാർ വിദ്യാർത്ഥി പ്രക്ഷോഭത്തെ നേരിടുന്നത് നമ്മൾ കണ്ടതാണല്ലോ. കേരളത്തിലെ സർക്കാർ ഇത് തിരുത്തണം.വിദ്യാർത്ഥികളെ ഇളക്കി വിട്ടതല്ല. വിദ്യാർത്ഥികളെ ഇളക്കി വിട്ടത് ആരാണ്
വന്ദേമാതരത്തെ യുഡിഎഫ് സർക്കാർ പൂർണ്ണമായും അംഗീകരിക്കുന്ന കാഴ്ചയാണ് കാണുന്നത്. കേരള സർവകലാശാലയിലും വന്ദേമാതരം ചൊല്ലി. ഇത്തരം വിഷയങ്ങളിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കണ്ടേ?
അവർ വിദ്യാർത്ഥികൾ അല്ലേയെന്നും പ്രതിപക്ഷ നേതാവ്

































