തിരുവനന്തപുരം.എസ് എഫ് ഐ യുടെ സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും
സിപിഎമ്മിലെ പ്രശ്നങ്ങൾ മറക്കാൻ എന്തിനാണ് കുട്ടികളെക്കൊണ്ട് ചുടുചോറു വാരിക്കുന്നത് എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.. അതെ സമയം ജലപീരങ്കിയിൽ മലിനജലം അല്ലെന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രിയുടെ പ്രതികരണവും വന്നു.
കേരള സർവകലാശാല സംഘടിപ്പിച്ച പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിൽ പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ. ഇന്നലെ പ്രതിഷേധമാർച്ച് സംഘടിപ്പിച്ചത്.
ആദ്യ ജലപീരങ്കിക്ക് ശേഷം പിന്നീട് കണ്ടത് ലാത്തിച്ചാർജ് ആണ്.
പോലീസുകാർക്കും നിരവധി പ്രവർത്തകർക്കും സംഘർഷത്തിൽ പരിക്കേറ്റിരുന്നു.സംഭവത്തെ പരിഹസിച്ചു കൊണ്ടാണ് മുഖ്യമന്ത്രി എന്ന വാർത്താസമ്മേളനം നടത്തിയത്.
സിപിഎമ്മിനുള്ളിലെ ആഭ്യന്തരപ്രശ്‌നങ്ങൾ മറക്കാനാണ് കുട്ടികളെക്കൊണ്ട് ചുടുചോറ് തിന്നിക്കുന്നത് എന്നായിരുന്നു പ്രതികരണം.
വിദ്യാർത്ഥികളെ ഇളക്കിവിട്ട് സിപിഎം അധികാരം ഉറപ്പിക്കാൻ ഉള്ള നീക്കം നടത്തുകയാണ്. പോലീസിന് നേരെ ഇല്ല കഥ ഉണ്ടാക്കുകയാണനാണ് ആഭ്യന്തര മന്ത്രിയുടെ പക്ഷം.
ജലപീരങ്കിയിലേത് മലിനജലം അല്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി വിശദീകരണവും നൽകി. നൂറു ദിവസമല്ലേ ആയുള്ളുവെന്നും ചെന്നിത്തല ചോദിച്ചു.
അതേസമയം കഴിഞ്ഞദിവസം നടത്തിയ ലാത്തിച്ചാർജ്ജിന് പ്രോട്ടോകോൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ട് എസ്എഫ്ഐ
ഡിജിപി ക്കും പോലീസ് കംപ്ലൈന്റ്റ് അതോറിറ്റിക്കും പരാതി നൽകുകയാണ്.
വനിതാ പ്രവർത്തകർ ഉൾപ്പെടെ മുഖത്തും തലയ്ക്കു പരിക്കേറ്റ സാഹചര്യത്തിലാണ് നീക്കം.
എന്നാൽ കണ്ടോൺമെൻറ് എസിപി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് നേരെ അക്രമിച്ചപ്പോയാണ് ലാത്തി പ്രയോഗിച്ചത് എന്നാണ് പോലീസ് വിശദീകരണം
































