തിരുവനന്തപുരം.പരീക്ഷാ ക്രമക്കേടിൽ പി എസ് സിയെ കുരുക്കി കൂടുതൽ മൊഴികൾ.
ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ കോച്ചിംഗ് സെന്ററുകളുടെ ഇടപെടൽ ഉണ്ടായെന്നു ഉദ്യോഗാർത്ഥികൾ എസ് ഐ ടി ക്ക് മൊഴി നൽകി.
കോച്ചിംഗ് സെന്ററുകളുടെ മാതൃക ചോദ്യപേപ്പർ അതേപടി പരീക്ഷയിലും ആവർത്തിച്ചു എന്നാണ് ആരോപണം.
പരാതികൾ ഉയർന്ന കോച്ചിംഗ് സെൻ്ററിൽ അടക്കം പരിശോധന നടത്താനാണ് എസ് ഐ ടി യുടെ നീക്കം.
ഉദ്യേഗർത്ഥികളിൽ ചിലർ അന്വേഷണ സംഘത്തിനു നൽകിയ മൊഴിയാണ് പി എസ് സി ക്ക് വീണ്ടും കുരുക്കാവുന്നത്.
ചോദ്യപേപ്പർ തയ്യാറാക്കുന്നതിലും നിയമനത്തിലടക്കം
കോച്ചിംഗ് സെന്ററുകളുടെ ഇടപെടൽ ഉണ്ടായെന്നാണ് എസ് ഐ ടി ക്ക് മുന്നിൽ പരാതിക്കർ മൊഴി നൽകിയത്.
കോച്ചിംഗ് സെന്ററുകളിൽ നടത്തുന്ന മാതൃക ചോദ്യപേപ്പർ അതേപടി പരീക്ഷയിലും ആവർത്തിച്ചു എന്നാണ് ആരോപണം. മൊഴികൾ ലഭിച്ചതിന് പിന്നാലെ സംഭവത്തിൽ കോച്ചിംഗ് സെൻട്രൽ കേന്ദ്രീകരിച്ചു അന്വേഷണം നടത്താനാണ് എസ് ഐ ടി നീക്കം.
പരാതികൾ ഉയരുന്ന പി എ എസ് സി പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പട്ടികയിൽ ഒരേ കോച്ചിങ് സെൻ്ററിൽ നിന്നുള്ളവർ കൂടുതലായി ഇടം പിടിക്കുന്നുണ്ടോ എന്ന് പരിശോധിക്കും.
നിലവിൽ ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിലെ ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച ശേഷമായിരിക്കും ചെയർമാൻ എം.ആർ. ബൈജു ഉൾപ്പെടെയുള്ലവരെ ചോദ്യം ചെയ്യുക. പരീക്ഷാ ക്രമക്കേടിൽ മൂന്ന് ഉന്നത ഉദ്യോഗസ്ഥർ പ്രതികളാവുമെന്നാണ് സൂചന. ഇവരെയും ഉടൻ ചോദ്യംചെയ്യും. പ്ലാനിംഗ് ബോർഡ് പരീക്ഷയിലെ ഒന്നാം റാങ്കുകാരൻ അരുണിനെ ഈയാഴ്ച ചോദ്യം ചെയ്യും. സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണമുണ്ട്. കേസിൽ അഴിമതി നിരോധന നിയമം ചുമത്തിയിയിട്ടുണ്ട്. അന്വേഷണസംഘം രൂപീകരിച്ചതിനു ശേഷം വരെ നൂറിൽ അധികം പരാതികൾ എത്തിക്കഴിഞ്ഞുവെന്ന് അന്വേഷണസംഘം പറയുന്നു.തോന്നും വിശദമായി പരിശോധിക്കും.


































