തിരുവനന്തപുരം.പരീക്ഷ ക്രമക്കേടിൽ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകേണ്ടതില്ലെന്ന് PSC യോഗ തീരുമാനം. പിഎസ്‌സി ആസ്ഥാനത്തെത്തിയാൽ ചോദ്യം ചെയ്യലുമായി സഹകരിക്കും.എസ് ഐ ടി നിലപാടിൽ തുടർന്നാൽ കോടതിയെ സമീപിക്കാനും പിഎസ്‌സി യോഗം തീരുമാനിച്ചു. ഇക്കാര്യം വ്യക്തമാക്കി എസ്ഐടി തലവന് പിഎസ് സി അംഗങ്ങൾ കത്ത് കൈമാറി
ആസൂത്രണ ബോർഡ് ചീഫ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് പി എസ് സി അംഗങ്ങളായ ഡോക്ടർ എസ് ശ്രീകുമാർ, എസ് എ സൈഫ്, അബ്ദുൽ സമദ് വി.ടി.കെ, ഡോക്ടർ സി കെ ഷാജിത്, ഡോ സ്റ്റാനി തോമസ് എന്നിവർക്കാണ് നാളെ മുതൽ ചോദ്യം ചെയലിന് ഹാജരാകാൻ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയത്. എന്നാൽ ഭരണഘടന പരിരക്ഷ ചൂണ്ടിക്കാട്ടി അംഗങ്ങൾ ക്രൈംബ്രാഞ്ചാം ആഎത്താൻ ആകില്ലെന്ന് ഔദ്യോഗികമായി അറിയിച്ചു. അതേസമയം ചോദ്യം ചെയ്യലിനുള്ള സ്ഥലം നിശ്ചയിക്കൽ അന്വേഷണ ഉദ്യോഗസ്ഥരുടെ വിവേചന അധികാരമാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിലപാട്.
ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കാൻ തന്നെയാണ് പിഎസ്‌സി അംഗങ്ങളുടെ തീരുമാനം. അതുകൊണ്ടാണ് പിഎസ്‌സി ചേംബർ എന്ന ഉപാധി മുന്നോട്ടുവച്ചത്. ചെയർമാന് എതിരെ വരെ അംഗങ്ങൾക്ക് പരാതി ഉണ്ടെന്നാണ് വിവരം. ഇത് SIT യ്ക്ക് അംഗങ്ങൾ നൽകിയേക്കും. അതേസമയം അധ്യാപക തസ്തികയിലെ 18 റാങ്ക് പട്ടികകളുടെ കാലാവധി 6 മാസം കൂടി നീട്ടണമെന്ന് മന്ത്രിസഭാ ശുപാർശ പിഎസ്സി യോഗം തള്ളി നിയമപ്രശ്നം ചൂണ്ടിക്കാട്ടിയാണ് മന്ത്രിസഭാ ശുപാർശ തള്ളിയത്.

































