തിരുവനന്തപുരം.പി എസ് സി പരീക്ഷാക്രമകേട് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം വിപുലീകരിച്ചു.ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർമാർ എസ്ഐമാർ എന്നിവരെ ഉൾപ്പെടുത്തി ടീമംഗങ്ങളുടെ എണ്ണം പത്തിൽ നിന്ന് 20 ആക്കി. അതിനിടെ പരീക്ഷയിൽ വിട്ടുപോയ 10 ചോദ്യങ്ങളുടെ മൂല്യം നിർണയം നടത്താൻ പരീക്ഷാ വിഭാഗത്തോട് പി എസ് സി നിർദേശിച്ചു.
പരാതികളുടെ എണ്ണം കൂടി പലതിലും ശാസ്ത്രീയ പരിശോധന നടത്തേണ്ടിവരുന്നു ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സംഘം വിപുലീകരിച്ചത്. ശാസ്ത്രീയ ഫോറൻസിക് പരിശോധനകളിലൂടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് തീരുമാനം.നിലവിൽ കിട്ടിയ 95 പരാതികളിൽ പകുതിയിലേറെ പേരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള മൂല്യനിർണയുമായി ബന്ധപ്പെട്ട പരാതിയിൽ പി എസ് സി ചെയർമാനെ ചോദ്യം ചെയ്യാൻ കത്ത് നൽകിയിട്ടുണ്ട്.ഇതിനെതിരെ പ്രതിപക്ഷ നേതാവടക്കം സിപിഎം രംഗത്തെത്തിയത് പരീക്ഷാക്രമക്കേടുകൾ മറച്ചുവെക്കാനാണ് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് പി എസ് സി ചെയർമാനായി ഡോ എം ആർ ബൈജുവിനെ നിയമിച്ചത്.
ഇതിനിടെ ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ വിട്ടുപോയ 10 ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താൻ പി എസ് സി പരീക്ഷാ വിഭാഗത്തോട് നിർദ്ദേശിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാൽ പുനർ മൂല്യനിർണയം നടത്താൻ വൈകിയിരുന്നു.


































