തിരുവനന്തപുരം.വടകര എംഡി എം എ കേസ്, ടീച്ചർമാരെയും ഡോക്ടർമാരെയും പിടികൂടിയ സംഭവം ഞെട്ടൽ ഉണ്ടാക്കിയതെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻ പറഞ്ഞു.
ഇതുകൊണ്ട് എല്ലാ ടീച്ചർമാർക്കും ഈ ബിസിനസ് ഉണ്ടെന്ന് പറയാൻ പറ്റില്ല. സ്കൂളിലുള്ള കുട്ടികളെ മയക്കുമരുന്നിന്റെ ലോകത്തേക്ക് സ്വാധീനിക്കാതിരിക്കാൻ നോക്കേണ്ടതുണ്ട്. കേരള പോലീസ് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ആരംഭിച്ചിരുന്നു. ഇത് സ്കൂളിനും സ്കൂൾ കുട്ടികൾക്കും അദൃശ്യമായ സുരക്ഷിത വലയം സൃഷ്ടിക്കാനാണ്. സ്കൂളിലെ പ്രധാന അധ്യാപിക ചെയർ മാനായ സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഓ ,എക്സൈസ്, ട്രാൻസ്പോർട്ട് , ഓട്ടോറിക്ഷ പ്രതിനിധികൾ,കച്ചവടക്കാരുടെ പ്രതിനിധികൾ എന്നിവരുടെ കൂട്ടയ്മയാണ്
അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ എന്ന പ്രോഗ്രാമിന്റെ ഭാഗമാണിത്. ഇത് എല്ലായിടത്തും സജീവമായി നടക്കുന്നില്ല. വളരെ എഫക്റ്റീവ് ആയ ഒരു പ്രോഗ്രാമാണിത്. ആഭ്യന്തര വകുപ്പ് സ്റ്റുഡൻസ് പോലീസ് കേഡറ്റുകളെ തൂഫാൻ വാര്യറായി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകളിൽ ഒക്കെ പരാജയപ്പെട്ട് വിദ്യാഭ്യാസ സിസ്റ്റത്തിൽ നിന്നൊക്കെ പുറത്താക്കപ്പെട്ട കുട്ടികൾ ലഹരിയിൽ പെടാതിരിക്കാൻ ഹോപ്പ് എന്ന പരിപാടി ഉണ്ട്
ഡാർക്ക് വെബ്ബിലൂടെയുള്ള ലഹരി കടത്ത് തടയാൻ ഡിജിറ്റൽ ഡി അഡിക്ഷൻ സെൻറർ പരിപാടി ഉണ്ട്. ലഹരി തടയാൻ എല്ലാ തലത്തിലും ഇടപെടലുൾ ഉണ്ടാകും

































