മലപ്പുറം. ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ കോയമ്പത്തൂരിൽ നിന്നും പത്തുകോടിയുടെ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ഉറവിടം തേടി പൊലീസ്. പിടിയിലായ പ്രതികൾക്ക്, അന്തർസംസ്ഥാന ബന്ധങ്ങൾ ഉള്ള മറ്റൊരു സംഘം സാമ്പത്തിക സഹായം നൽകിയെന്നാണ് പൊലീസ് നിഗമനം. കേസിന്റെ തുടർ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു
മലയാളക്കരയെ ഞെട്ടിച്ച മലപ്പുറം പോലീസിന്റെ രാസ ലഹരി വേട്ടയിലാണ് ഉറവിടം തേടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നത്. കോയമ്പത്തൂരിൽനിന്ന് 12.80 കിലോഗ്രാം എംഡിഎംഎയുമായി പൊലീസ് പിടിയിലായ മലയാളി യുവാക്കൾ ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളെന്നാണ് സൂചന. കേരളത്തിലെ മലബാർ ജില്ലകൾ കേന്ദ്രീകരിച്ച് രാസലഹരിയെത്തിക്കുന്ന സംഘത്തിൽപ്പെട്ടവരാണ് ഇന്നലെ പിടിയിലായത്. ഇവർക്ക് ലഹരി എത്തിയത് നാഗ്പൂരിൽ നിന്ന് ആണെന്നാണ് സൂചന. കേസിൽ രാജ്യാന്തര ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അഡംബര വാഹനത്തിൽ രഹസ്യ അറകൾ ഉണ്ടാക്കിയാണ് എംഡിഎംഎ വിതരണം ചെയ്യുന്നത്. ലഹരിയുടെ ഉറവിടം കണ്ടെത്തുന്നതിനായി മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പോലീസിന്റെ നീക്കങ്ങൾ
ഇതിനിടെ സംസ്ഥാനത്ത് MDMA വ്യാപനം രൂക്ഷമാണെന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന കണക്കാണ് പുറത്തുവരുന്നത്. 25 കോടിയിൽ അധികം രൂപ വിപണി മൂല്യം വരുന്ന 35 കിലോയിലധികം MDMA ആണ് ഇന്നലെ വരെ സംസ്ഥാനത്ത് പിടിച്ചെടുത്തത്.
മലപ്പുറം ജില്ലയാണ് MDMA വേട്ടയിൽ മുന്നിലുള്ളത്. കൊച്ചിയാണ് തൊട്ടു പിന്നിൽ.
പതിനായിരത്തിലധികം പേരെയാണ്
ഓപ്പറേഷൻ തൂഫാൻ വഴി ഇതുവരെ അറസ്റ്റ് ചെയ്തത്.

































