തിരുവനന്തപുരം. സംസ്ഥാനത്തെ ജില്ലാ-ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സ നൽകുന്ന നിർണായക പദ്ധതിക്ക് ഇന്ന് തുടക്കമാകും. ആദ്യ ഘട്ടമെന്നോണം പുനലൂർ ഗവൺമെൻ്റ് ആശുപത്രിയിലാണ് പദ്ധതി നടപ്പാക്കുക. സർജറി ഉൾപ്പടെ അഞ്ച് വിഭാഗങ്ങളിൽ ഇതോടെ സ്പെഷ്യലിറ്റി സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാകും.
ഗ്രാമീണ മലയോര തീരദേശ മേഖലകളിൽ അടക്കം ഏറെ പ്രയോജനപ്പെടുന്നതാണ് ആരോഗ്യ വകുപ്പിൻ്റെ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സ പദ്ധതി. സംസ്ഥാനത്തെ ജില്ല – ജനറൽ ആശുപത്രികളിൽ ലക്ഷ്യമിടുന്ന പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് നാളെ പുനലൂർ ഗവണമെൻ്റ് ആശുപത്രിയിൽ പ്രവർത്തനം തുടങ്ങും. അടിയന്തര ചികിത്സ ആവശ്യമായ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലാണ് 24 മണിക്കൂർ വിദ്ഗധരുടെ സേവനം ലഭ്യമാക്കുക. മെഡിസിൻ, സർജറി, പീഡിയാട്രിക്സ്, ഓർത്തോ, ഗൈനക്കോളജി വിഭാഗങ്ങളിൽ ഇതോടെ മുഴുവൻ സമയ സേവനം ലഭ്യമാകും. മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയുമെന്നുള്ളതാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. കൂടാതെ റോഡ് അപകടങ്ങൾ, ഹൃദായാഘാതം തുടങ്ങി അടിയന്തര സാഹചര്യങ്ങളിൽ പ്രാദേശികമായി തന്നെ വിദ്ഗധ ചികിത്സ ലഭ്യമാകും. നിലവിൽ രാവിലെ 8 മുതൽ രാത്രി എട്ടു വരെ ഡോക്ടർമാർ ആശുപത്രിയിൽ ഉണ്ടാകുന്ന തരത്തിലാണ് ക്രമീകരണം. 8 മണിക്ക് ശേഷം ഓൺ കോളിലും സേവനം ലഭ്യമാകും. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ ജില്ലാ-ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സ നൽകുന്ന നിർണായക പദ്ധതിക്ക് നാളെ തുടക്കമാകും. ആദ്യ ഘട്ടമെന്നോണം പുനലൂർ ഗവൺമെൻ്റ് ആശുപത്രിയിലാണ് പദ്ധതി നടപ്പാക്കുക. സർജറി ഉൾപ്പടെ അഞ്ച് വിഭാഗങ്ങളിൽ ഇതോടെ സ്പെഷ്യലിറ്റി സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാകും.
ഗ്രാമീണ മലയോര തീരദേശ മേഖലകളിൽ അടക്കം ഏറെ പ്രയോജനപ്പെടുന്നതാണ് ആരോഗ്യ വകുപ്പിൻ്റെ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സ പദ്ധതി. സംസ്ഥാനത്തെ ജില്ല – ജനറൽ ആശുപത്രികളിൽ ലക്ഷ്യമിടുന്ന പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് നാളെ പുനലൂർ ഗവണമെൻ്റ് ആശുപത്രിയിൽ പ്രവർത്തനം തുടങ്ങും. അടിയന്തര ചികിത്സ ആവശ്യമായ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലാണ് 24 മണിക്കൂർ വിദ്ഗധരുടെ സേവനം ലഭ്യമാക്കുക. മെഡിസിൻ, സർജറി, പീഡിയാട്രിക്സ്, ഓർത്തോ, ഗൈനക്കോളജി വിഭാഗങ്ങളിൽ ഇതോടെ മുഴുവൻ സമയ സേവനം ലഭ്യമാകും. മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയുമെന്നുള്ളതാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. കൂടാതെ റോഡ് അപകടങ്ങൾ, ഹൃദായാഘാതം തുടങ്ങി അടിയന്തര സാഹചര്യങ്ങളിൽ പ്രാദേശികമായി തന്നെ വിദ്ഗധ ചികിത്സ ലഭ്യമാകും. നിലവിൽ രാവിലെ 8 മുതൽ രാത്രി എട്ടു വരെ ഡോക്ടർമാർ ആശുപത്രിയിൽ ഉണ്ടാകുന്ന തരത്തിലാണ് ക്രമീകരണം. 8 മണിക്ക് ശേഷം ഓൺ കോളിലും സേവനം ലഭ്യമാകും. ആദ്യ ഘട്ടത്തിൽ പദ്ധതിക്കെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടന അടക്കം രംഗത്ത് എത്തിയെങ്കിലും നിലവിൽ പദ്ധതിയോട് സഹകരിക്കാനാണ് തീരുമാനം. മൂന്ന് മാസത്തിനകം പുതിയ തസ്തികകൾ തയ്യാറാക്കും, ഒരു മാസത്തിനുള്ളിൽ സ്ഥാനക്കയറ്റ നടപടികൾ പൂർത്തിയാക്കും,
വേഗത്തിൽ ഒഴിവുകൾ നികത്തും എന്നിവയാണ് സർക്കാർ ഡോക്ടർമാർക്ക് നൽകിയിരിക്കുന്ന ഉറപ്പ്. ആറ് മാസത്തിനകം സംസ്ഥാനത്തെ മറ്റ് ജില്ല ജനറൽ ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.പദ്ധതിക്കെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടന അടക്കം രംഗത്ത് എത്തിയെങ്കിലും നിലവിൽ പദ്ധതിയോട് സഹകരിക്കാനാണ് തീരുമാനം. മൂന്ന് മാസത്തിനകം പുതിയ തസ്തികകൾ തയ്യാറാക്കും, ഒരു മാസത്തിനുള്ളിൽ സ്ഥാനക്കയറ്റ നടപടികൾ പൂർത്തിയാക്കും,
വേഗത്തിൽ ഒഴിവുകൾ നികത്തും എന്നിവയാണ് സർക്കാർ ഡോക്ടർമാർക്ക് നൽകിയിരിക്കുന്ന ഉറപ്പ്. ആറ് മാസത്തിനകം സംസ്ഥാനത്തെ മറ്റ് ജില്ല ജനറൽ ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.






























