പടിഞ്ഞാറെകല്ലട. ഗ്രാമ പഞ്ചായത്തിന്റെ നിവേദനപ്രകാരം 2024-25.ലെ ബജറ്റില്‍ ഉൾപ്പെടുത്തി രണ്ട് കോടി രൂപയാണ് ആദിക്കാട് -വിളന്തറമുക്ക് റോഡ് വികസനത്തിനായി അനുവദിച്ചത്.
എന്നാൽ എത്രയും പെട്ടെന്ന് തീർക്കും എന്ന് പറഞ്ഞ് റോഡ് കുത്തിപ്പൊളിച്ചിട്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നിർമ്മാണ പ്രവർത്തനങ്ങൾ തീരെ മന്ദഗതിയിലാവുകയായിരുന്നു.
ക്വാറിവേസ്റ്റ് വിരിച്ചിട്ടുള്ള റോഡിലൂടെയുള്ള വാഹന യാത്രയും കാൽനടയാത്രയും അതീവ ദുഷ്കരമായിരിക്കുകയാണ്. യാത്രക്കാർക്ക് അപകടം ഉണ്ടാവുകയും വാഹനങ്ങളുടെ ടയർ പഞ്ചറാവുകയുംപതിവായി. പെരുമാറ്റചട്ടം നിലവിലുള്ളതിനാൽ പണിതുടങ്ങിയപ്പോൾ ഭരണപരമായ ഇടപെടീൽ അന്ന് നടത്തുവാൻകഴിഞ്ഞില്ലെന്ന് മുന്‍ പ്രസിഡന്റ് ഉഷാലയം ശിവരാജന്‍ പറഞ്ഞു.

സർക്കാർ ജീവനക്കാർ, സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി ദിനംപ്രതി യാത്ര ചെയ്യുന്ന സാധാരണക്കാർ വളരെ ഏറെ ബുദ്ധിമുട്ടിയാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. മഴക്കാലമായതോടെ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതും, വലിയകുഴികൾ രൂപ പ്പെട്ടതും..യാത്ര കൂടുതൽ ദുഷ്കരമാക്കിയിരിക്കുകയാണ്.
(റോഡിന്റെശോചനീയാവസ്ഥ കാരണം ജില്ലാ റോഡായ ഇവിടെ കോട്ടക്കുഴി മുക്ക് -ലക്ഷം വീട്, ലക്ഷം വീട് മുക്ക് -വിളന്തറ മുക്ക് റോഡിന് രണ്ട് റീചായി 13.ലക്ഷം രൂപ ചിലവാക്കി മെയിന്റൻസ് നടത്തി സഞ്ചാര യോഗ്യമാക്കിയിരുന്നു.)
11-01-2026-ൽ ടെൻഡർ എടുത്ത് കോൺട്രാക്ടർക്ക് ഹാൻഡ് ഓവർ ചെയ്ത റോഡ് 18-04-2026-ൽ ആദിക്കാട് മുക്കിൽ നിന്നും പൊളിക്കൽ പണി ആരംഭിച്ചപ്പോൾ തന്നെ “റോഡിന്റെ സൈഡ് വാൾ കെട്ടുകയും ഇലക്ട്റിക്ക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുകയും ചെയ്ത ശേഷം റോഡ് പൊളിച്ചാൽ മതിയെന്നും അല്ലെങ്കിൽ ഈ റോഡ് ഏക ആശ്രയമായിക്കണ്ട് ഇതുവഴി പോകുന്ന യാത്രക്കാർ വലയുമെന്നും” അസി. എഞ്ചിനീയർ, കോൺട്രാക്ടർ എന്നിവരെ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നതായി ശിവരാജന്‍ പറഞ്ഞു. എന്നാല്‍ പെട്ടെന്ന് പണി തീര്‍ക്കുമെന്നായിരുന്നു ഉറപ്പ്.
ആയതിനാൽ ബ്രേക്ക് ഇല്ലാതെ പണി അടിയന്തിര സ്വാഭാവത്തോടെ പൂർത്തീകരിക്കുവാൻ ആവശ്യമായ ഇടപെടീലുകൾ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ഉഷാലയംശിവരാജൻ അഭ്യർത്ഥിച്ചു.

































