ആറ്റിങ്ങല്‍.മുതലപ്പൊഴിയിലും വിഴിഞ്ഞതും കാണാതായ മത്സ്യത്തൊഴിലാളികൾക്കുള്ള തിരച്ചിൽ ഊർജിതം.മുതലപൊഴിയിൽ നേവിയുടെ സോണാർ ഉപകരണം ഉയോഗിച്ചു കൊണ്ട് തിരച്ചിൽ നടത്തുന്നു.INS KALPENI ഇന്നും മുതലപൊഴിയിൽ തുടരും.
പന്ത്രണ്ടാം ദിവസവും കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയിട്ടുള്ള തിരച്ചിൽ തുടരുകയാണ്. വിഴിഞ്ഞത്തു നിന്നും തെക്കൻ തീരത്തേക്കാണ് തിരച്ചിൽ നടത്തുന്നത്. മുതലപൊഴിയിൽ INS KALPENI കടലിൽ തുടരുന്നു. സോണർ ഉപയോഗിച്ച് കൊണ്ടുള്ള തിരച്ചിലാണ് നിലവിൽ നടക്കുന്നത്.
സോളാർ ശബ്ദ തരംഗങ്ങൾ ഉപയോഗിച്ച് പുലിമുട്ടിന് അടിയിലുള്ള പാറക്കെട്ടുകൾക്കിടയിൽ പാറയും വെള്ളവും അല്ലാതെയുള്ള സാന്നിധ്യമാണ് പരിശോധിക്കുന്നത് . പുലിമുട്ടിന്റെ ഇരുഭാഗങ്ങളിലും പരിശോധന നടത്തും. മുതലപ്പൊഴിയുടെ മൗത്ത് ഭാഗത്ത് ശക്തമായ തിരമാലയാണ് . പ്രതികൂല കാലാവസ്ഥയ്ക്ക് മുന്നേ പരമാവധി തിരച്ചിൽ നടത്തും . ഇന്ന് മുങ്ങൽ വിദഗ്ധർ കടലിൽ ഇറങ്ങിയില്ല.കോസ്റ്റ് ഗർഡും മറൈൻ എൻഫോഴ്‌സ്മെന്റും ചേർന്നാണ് വിഴിഞ്ഞത് തിരച്ചിൽ നടത്തുന്നത്.
































