കൊല്ലം. ദേശീയപാതയിൽ കല്ലുംതാഴം ഭാഗത്ത് ഭാഗികമായി ഗതാഗതം അനുവദിച്ചു. പൂർണതോതിൽ തുറക്കാൻ ഇനിയും സമയമെടുക്കുമെന്ന് അധികൃതർ അറിയിച്ചു. കിഴക്കുഭാഗത്തെ റോഡാണ് തുറന്നതെങ്കിലും ഏറെ ദൂരം സഞ്ചരിച്ചാൽ മാത്രമേ പുതിയ റോഡ് ഉപയോഗിക്കാൻ കഴിയൂ എന്നാണ് നാട്ടുകാരുടെ പരാതി. കാറുകളും ഇരുചക്ര, മുച്ചക്ര വാഹനങ്ങളുമാണ് നിലവിൽ ഓടുന്നത്. റെയിൽവേ പാലം ഉൾപ്പെടുന്ന 200 മീറ്റർ ദൂരത്തിൽ റോഡ് ഉയർത്തുന്ന ജോലികളും പുരോഗമിക്കുകയാണ്. റോഡ് ഉറപ്പിച്ച ശേഷം ടാറിങ്ങിലേക്കു കട ക്കും. പൂർണമായും തുറക്കാൻ കുറഞ്ഞത് ഒരാഴ്ച യെങ്കിലും കഴിയുമെന്ന് അധികൃതർ പറഞ്ഞു. കൂടു തൽ വാഹനങ്ങൾ ഓടിത്തുടങ്ങിയാൽ നിർമാണം വീണ്ടും വൈകുമെന്നും അവർ പറയുന്നു.
കൊട്ടിയം ഭാഗത്തേക്ക് പോകണമെങ്കിൽ കല്ലും താഴത്തു നിന്നു കാവനാട് ഭാഗത്തേക്ക് ഒരു കിലോ മീറ്ററിൽ താഴെ സഞ്ചരിച്ച് ദേശീയപാതയിലെ എക്സിറ്റ് വഴി ഹൈവേയിലേക്ക് പ്രവേശിക്കാം. അവിടെ 200 മീറ്റർ ദൂരത്തിലുള്ള എക്സിറ്റിലൂടെ അക ത്തേക്ക് കടന്ന് ദേശീയപാതയിലൂടെ സഞ്ചരിക്കാം.
കല്ലുംതാഴത്തെ കിഴക്കു ഭാഗത്തെ റോഡ് കഴി ഞ്ഞ മാസം 22ന് ഗതാഗത യോഗ്യമാക്കുമെന്നാണ് ദേശീയപാത അതോറിറ്റി അധികൃതർ നേരത്തെ പറഞ്ഞിരുന്നത് റെയിൽവേ പാലത്തിൻ്റെ നിർമാണത്തിന്റെ ഭാഗമായി മാസങ്ങളായി ഗതാഗതം നിരോധിച്ചിരിക്കുകയാണ് മേവറത്തു നിന്ന് ചെമ്മാൻ മുക്കിൽ എത്തി കടപ്പാക്കട വഴി കല്ലും താഴത്ത് എത്തിയാണ് നിലവിൽ ബസുകളും വലിയ വാഹനങ്ങളും യാത്ര ചെയ്യുന്നത് ദേശീയ പാതയിലൂടെ എത്തുന്ന എല്ലാ വാഹനങ്ങളും
നഗര മധ്യത്തിലേക്ക് എത്തുമ്പോൾ ഗതാഗതക്കുരുക്ക് പതിവാണ്. കടപ്പാക്കട ചെമ്മാൻമുക്ക് റോഡ്, ചെമ്മാൻമുക്ക്-അയത്തിൽ റോഡ് എന്നിവയിലും സ്‌ഥിരം ഗതാഗതക്കുരുക്കുണ്ട്. ഏതെങ്കിലും വാഹനം കേടായാൽ ഗതാഗതം മണിക്കൂറുകളോളം ഗതാഗതം സ്‌തംഭിക്കും.


































