ശാസ്താംകോട്ട. പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായ ഡി.വൈ.എഫ്.ഐ നേതാവ് അമ്മയുടെ അക്കൗണ്ട് വഴി മാറിയെടുത്ത 23 ലക്ഷം രൂപയോളംരൂപആരൊക്കെ കൈപ്പറ്റിയുണ്ടെന്ന് വ്യക്തമാക്കണമെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ ആവശ്യപ്പെട്ടു. ഒരുതാൽക്കാലിക ജീവനക്കാരൻ മാത്രം വിചാരിച്ചാൽ ഇത്രയും രൂപ തട്ടിയെടുക്കാൻ കഴിയില്ല.ഏഴര വർഷക്കാലംതാൽക്കാലികജീവനക്കാരനായി ജോലിചെയ്ത സമയങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റ് മാരും ഉത്തരവാദിത്വപെട്ട ഉദ്യോഗസ്ഥരും ഇതിൽ കക്ഷികളാണന്നും അവരെ കൂടി അന്വേഷണപരിധിയിൽ കൊണ്ട് വരണമെന്നും അദ്ദേഹംഅറിയിച്ചു.
ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൽ നിന്ന്പണാപഹരണം നടത്തി സി.പി.എം, ഡി. വൈ.എഫ്.ഐ നേതാക്കളെ സംരക്ഷിക്കുന്ന സി.പി.എം നിലപാടിലും പഞ്ചായത്ത് അധികാരികളുടെ നിലപാടിലും പ്രതിഷേധിച്ച് കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി പഞ്ചായത്താഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.പി.ശ്രീകുമാർ . ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻഅദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ തുണ്ടിൽ
നൗഷാദ് , പി. നൂർദീൻ കുട്ടി, പി.കെ.രവി , ദിനേശ് ബാബു, രവി മൈനാഗപ്പള്ളി, ജയശ്രീ രമണൻ , ആർ. അരവിന്ദാക്ഷൻ പിള്ള , റിയാസ് പറമ്പിൽ, പി.എം. സെയ്ദ് , എം.വൈ. നിസാർ , ഗോപൻ പെരുവേലിക്കര, ആർ.കൃഷ്ണകുമാർ , വിനോദ് വില്ല്യത്ത് , ശ്രീജിത്ത് കല്ലട, ചക്കുവള്ളി നസീർ , ആർ.ഡി.പ്രകാശ്, നളിനാക്ഷൻ,ശ്രീജിത്ത് കല്ലട, എൽ. സരസ്വതിയമ്മതുടങ്ങിയവർ പ്രസംഗിച്ചു

































