തിരുവനന്തപുരം. ആരെയോ സുഖിപ്പിക്കാനെന്ന മട്ടില്‍ ചാടിക്കേറി അറസ്റ്റ് നടത്തിയതോടെ മൈലേജ് വീണുകിട്ടി സംഘപരിവാര്‍. .ടി ജി മോഹൻ ദാസിന്‍റെ അറസ്റ്റിന് കോടതിയിൽ തിരിച്ചടി നേരിട്ടതോടെ പ്രതിരോധത്തിലായി യുഡിഎഫ് സർക്കാർ. അർജുൻ ആയങ്കിയുടെ അറസ്റ്റിനു പിന്നാലെ മോഹൻദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ വലിയ രാഷ്ട്രീയ വിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് മോഹൻദാസിനെ അറസ്റ്റ് ചെയ്യാൻ പോലീസ് വേഗത്തിൽ ഇറങ്ങിത്തിരിച്ചത്. എന്നാൽ പൊലീസിനുണ്ടായ വീഴ്ചകളാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. ആയങ്കിയെ പിടിച്ചിട്ടും ടിജിയെ അറസ്റ്റുെ ചെയ്തില്ലെന്ന് പ്രചരണം കൊഴുപ്പിച്ചത് ഇടതു ഹാന്‍ഡിലുകളാണ്. പക്ഷേ അതിനു താളത്തില്‍ തുള്ളിയതുപോലെയായി പൊലീസിന്‍റെ നടപടി. ഷോ മാത്രമായിരുന്നു ലക്ഷ്യമെന്ന ആക്ഷേപം ശരിവയ്ക്കുന്നതായിരുന്നു ധൃതഗതിയിലെ അറസ്റ്റ്. ഇന്ത്യന്‍പ്രധാനമന്ത്രിയേയും അമ്മയേയും അധിക്ഷേപിച്ചവരെയും കൊല്ലണമെന്ന് പറഞ്ഞവരെയും പരാതി കിട്ടിയിട്ടും പൊലീസ് അന്വേഷിച്ചുപോലുമില്ലെന്നത് വല്ലാതെ കുറിക്കുകൊള്ളുന്ന ആക്ഷേപമായി. എവിടെയോ ഒതുങ്ങിയിരുന്ന ടിജിയെ ഈ നടപടി പെട്ടെന്ന് നേതാവാക്കി മാറ്റുകയും ചെയ്തു
രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ ശ്രമിച്ച് കോട്ടം തട്ടിയ അവസ്ഥയിലാണ് യുഡിഎഫ് സർക്കാർ. ആയെങ്കിയെ പിടികൂടിയ സർക്കാരിന് കൈയ്യടി കിട്ടിയെങ്കിൽ ടി ജെ മോഹൻദാസിന്റെ കാര്യത്തിൽ മുഖമടച്ച് അടി കിട്ടിയ പോലെയായി.
ഒരു ഗ്രൗണ്ട് വർക്കും ചെയ്യാതെ ചാടി ഇറങ്ങിയ പോലീസ്, കോടതി കുടഞ്ഞപ്പോൾ കൈമലർത്തി.
കൊണ്ടുവന്നതിന്‍റെ ഇരട്ടി സ്പീഡിൽ ജാമ്യം കിട്ടി ടി.ജെ മോഹൻദാസ് പുറത്ത് ഇറങ്ങി.
സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടും ബലാത്സംഗം ചെയ്തു കൊല്ലണമെന്ന് പറഞ്ഞിട്ടും ടി ജെ മോഹൻദാസിനെ പോലൊരാൾ ജാമ്യം കിട്ടി ഇറങ്ങി നടക്കുന്നത് കോൺഗ്രസ് ആർഎസ്എസ് ബന്ധമാണ് എന്നുവരെ പ്രതിപക്ഷം പറഞ്ഞുവയ്ക്കുകയാണ്.
പ്രതിരോധത്തിലായെന്നു മനസ്സിലാക്കിയ ഭരണപക്ഷമാകട്ടെ പറയാതെ പറഞ്ഞ് വീഴ്ച സമ്മതിക്കുന്നുമുണ്ട്.
അടുത്ത മൂന്നുദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ചോദ്യംചെയ്യാൻ ഹാജരാകണമെന്നതടക്കമുള്ള ഉപാധിയോടുകൂടിയാണ് കോടതി ജാമ്യം അനുവദിച്ചത്. അതിൻറെ അടിസ്ഥാനത്തിൽസിറ്റി സൈബർ പോലീസ് സ്റ്റേഷനിൽ മോഹൻദാസ് ഇന്ന് ഹാജരായി































