തിരുവനന്തപുരം. മുട്ടിലിഴഞ്ഞിട്ട് നോക്കാമെന്നാണോ, മുഖ്യമന്ത്രിയുടെ നിലപാടിൽ LPST റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം കനക്കുന്നു. സർക്കാറിന്റേത് തികഞ്ഞ അവഗണനയാണെന്നാണ് റാങ്ക് ഹോൾഡേഴ്സിന്റെ നിലപാട്. കൂടുതൽ പേർ നിരാഹാര സമരം തുടങ്ങാനാണ് തീരുമാനം.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചുള്ള ഉദ്യോഗാർത്ഥികളുടെ സമരം സെക്രട്ടറിയേറ്റിന് മുന്നിൽ 30 ആം ദിവസവും തുടരുകയാണ്… 6 ദിവസമായി സമരസമിതി സെക്രട്ടറി എസ് വളർമതി നിരാഹാര സമരവും നടത്തുന്നുണ്ട്. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തെറ്റിദ്ധാരണ ആണ് നോക്കുന്നതെന്നും അതുകൊണ്ട് സമരം കടുപ്പിക്കാനും ആണ് തീരുമാനമെന്ന് ഇവർ പറയുന്നു
വിദ്യാർത്ഥി അധ്യാപക അനുപാതം കുറയ്ക്കുക, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പിഎസ്സിക്ക് വിടുക തുടങ്ങിയവയാണ് സമരാവശ്യങ്ങൾ. സത്യാഗ്രഹം ആരംഭിച്ച് ഒരു മാസത്തോടടുക്കുമ്പോഴും സർക്കാർ സമരാവശ്യങ്ങൾ പരിഗണിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കുന്നത്. ഇന്നലെ സെക്രട്ടറിയേറ്റ് വളഞ്ഞ് സമരം ചെയ്ത ഉദ്യോഗാർത്ഥികൾ വൈകുന്നേരം പാളയത്തിൽ നിന്ന് സെക്രട്ടേറിയറ്റ് വരെ മാർച്ചും സംഘടിപ്പിച്ചിരുന്നു.തുടർന്ന് അവരുടെ റാങ്ക് ലിസ്റ്റ് കത്തിക്കുകയും ചെയ്തു
































