25.5 C
Kollam
Saturday 25th July, 2026 | 09:54:24 AM
Home News Breaking News ‘വീണയ്ക്ക് പണം നൽകിയത് പിണറായിയോടുള്ള ബന്ധത്തിൻ്റെ പുറത്ത്’,കുരുക്കായി കർത്തയുടെ മൊഴി ഇഡി മരവിപ്പിച്ച വീണയുടെ സ്വത്തുവിവരം...

‘വീണയ്ക്ക് പണം നൽകിയത് പിണറായിയോടുള്ള ബന്ധത്തിൻ്റെ പുറത്ത്’,കുരുക്കായി കർത്തയുടെ മൊഴി ഇഡി മരവിപ്പിച്ച വീണയുടെ സ്വത്തുവിവരം പുറത്ത്

കൊച്ചി.സിഎംആർഎൽ എക്സാലോജിക് ഇടപാട്,പിണറായിക്കും വീണയ്ക്കും കുരുക്കായി കർത്തയുടെ മൊഴി. ‘വീണയ്ക്ക് പണം നൽകിയത് പിണറായിയോടുള്ള ബന്ധത്തിൻ്റെ പുറത്ത്’. ‘വീണ CMRLന് സേവനം നൽകിയിട്ടില്ല’

കർത്ത മൊഴി നൽകിയത് 2024 ഏപ്രിൽ 17ന്. സേവനം നൽകിയിട്ടില്ലെന്ന് സമ്മതിച്ച് വീണയും. EXALOGIC നിലനിന്നത് കർത്തയുടെ പണത്തിലെന്ന് ED. ‘INVOICE ഇല്ലാതെയും പണം കൊടുത്തു’

തട്ടിപ്പിന് നിർണായക തെളിവായി ഇമെയിൽ സന്ദേശങ്ങൾ. CMRLന് ഐടി സേവന കരാറുള്ളത് അറ്റ്ന ടെക്നോളജീസുമായി കുറഞ്ഞ ചെലവിൽ അറ്റ്ന സർവീസ് സേവനം നൽകി.

സിഎംആർഎൽ എക്സാലോജിക് ഇടപാട്. ഇഡി മരവിപ്പിച്ച സ്വത്തുക്കളുടെ വിവരങ്ങൾ പുറത്ത്. പന്ത്രണ്ട് പ്രതികളുടെ 29 കോടി മരവിപ്പിച്ചു. മരവിപ്പിച്ചത് ബാങ്ക് അക്കൌണ്ടുകളും സ്ഥിര നിക്ഷേപങ്ങളും. വീണ ടിയുടെ പതിനാറര ലക്ഷത്തിലധികം രൂപ മരവിപ്പിച്ചു. മരവിപ്പിച്ചത് സ്വന്തം പേരിലും കമ്പനികളുടെ പേരിലും നിക്ഷേപിച്ച പണം

വീണയുടെ ലോക്കറും മരവിപ്പിച്ച സ്വത്തുക്കളുടെ കൂട്ടത്തിൽ. വീണയുടെ അക്കൌണ്ടിൽ 1,37,088 രൂപ. എക്സാലോജിക്കിൻ്റെ അക്കൌണ്ടിൽ 27,585 രൂപ. വീണയുടെ മറ്റൊരു കമ്പനിയായ ലേക്കർ ഇന്ത്യയുടെ
പതിനഞ്ചര ലക്ഷവും മരവിപ്പിച്ചു. ശശിധരൻ കർത്തയുടെയും കുടുംബാംഗങ്ങളുടെയും 26 കോടി മരവിപ്പിച്ചു.

പിണറായി വിജയൻ അനുഭവിക്കാൻ പോകുന്നത് CMRL ഇടപാടിൽആണെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് പ്രതികരിച്ചു. “കോടാനുകോടി പണമാണ് പിണറായി കൈപ്പറ്റിയത്”. “അതിൽ പക്ഷേ പിണറായി അനുഭവിക്കാൻ പോകുന്നത് ഈ ചെറിയ ഇടപാടിൽ ആയിരിക്കും”. “കേരളത്തിൽ ഒരു വ്യവസായ സ്ഥാപനം നടത്താൻ കൈക്കൂലി കൊടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല”

എന്നതിൻ്റെ ഉദാഹരണമാണ് CMRL എക്സാലോജിക് കേസ്. 200 കോടി രൂപ കൈക്കൂലി നൽകാൻ മാറ്റിവയ്ക്കേണ്ട ഗതികേട് ഒരു കമ്പനിക്ക് ഉണ്ടായി. നിലവിൽ മരവിപ്പിച്ചത് അക്കൗണ്ടുകൾ; അടുത്ത ഘട്ടം സ്വത്ത് തന്നെ കണ്ടുകെട്ടും. “കമ്പനി അടച്ചു പൂട്ടിയതിനുശേഷവും വീണ പണം വാങ്ങി”. “കമ്പനി തന്നെ ഉണ്ടാക്കിയത് ഇവരുടെ കൈക്കൂലി വാങ്ങാൻ വേണ്ടി”എന്നും ഷോണ്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here