ന്യൂ ഡെൽഹി. പ്രധാനമന്ത്രിയുടെ വീടിന് മുന്നിലെ പ്രതിഷേധത്തില്‍ നടപടിയെടുത്ത് പൊലീസ്. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു.
ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം അംഗീകരിക്കില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയെ വഴിയിലൂടെ വലിച്ചിഴച്ചാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. വൻപ്രതിഷേധമാണ് സ്ഥലത്ത് കോണ്‍ഗ്രസ് പ്രവർത്തകർ നടത്തുന്നത്. പ്രതിഷേധിച്ച എംപിമാരെ എല്ലാം അറസ്റ്റ് ചെയ്ത് നീക്കി.
രാഹുല്‍ ആദ്യം ആവശ്യപ്പെട്ടത് NEET മായി ബന്ധപ്പെട്ട ചർച്ചകള്‍ ഇത് അംഗീകരിക്കാം എന്ന് ഉറപ്പ് നല്‍കിയെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. ആദ്യത്തെ ആവശ്യം അംഗീകരിച്ചപ്പോള്‍ ധർമേന്ദ്ര പ്രധൻ്റെ രാജി ആവശ്യപ്പെട്ടു. വാക്കു മാറ്റുന്നത് നല്ലൊരു നേതാവിന് ചേർന്നതല്ല. രാഹുലിന്റെ പെരുമാറ്റം ജനാധിപത്യ മര്യാദകള്‍ക്ക് ചേർന്നതല്ലെന്നും. NEET, വിദ്യാർഥി പ്രക്ഷോഭത്തില്‍ ചർച്ചയാകാം അല്ലാതെ
ധർമേന്ദ്ര പ്രധൻ്റെ രാജി എന്ന ആവശ്യം അംഗീകരിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
സമരമുഖം സംഘര്‍ഷഭരിതമായതോടെ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ എന്നിവര്‍ അനുനയ നീക്കവുമായി നേരിട്ടെത്തി. രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചെങ്കിലും സമരം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.പ്രതിഷേധം മൂന്ന് മണിക്കൂറോളം പിന്നിട്ടതോടെയാണ് പോലീസ് നടപടി ഉണ്ടായത്.
അഖിലേഷ് യാദവ്, പ്രിയങ്കാ ഗാന്ധി, കെ.സി. വേണു ഗോപാല്‍, ഡി.കെ. ശിവകുമാർ ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പോലീസ് ബലംപ്രയോഗിച്ചതിനെത്തുടർന്ന് രാഹുലിന്റെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. മുതിർന്ന നേതാക്കള്‍ക്കുനേരെയും പോലീസ് ബലം പ്രയോഗിച്ചു.പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പില്‍ സമരമിരിക്കുന്ന മറ്റ് കോണ്‍ഗ്രസ് എം.പിമാരെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പല എംപിമാർക്കും പരിക്കേറ്റു. വനിതകളുള്‍പ്പെടെയുള്ള എംപിമാരെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്തുനീക്കിയത്. എംപിമാർക്ക് പുറമെ പിന്തുണയുമായി കൂടുതല്‍പേർ സമരസ്ഥലത്തേക്ക് എത്തിച്ചേരുന്ന സാഹചര്യത്തിലാണ് കൂട്ട നടപടി.



































ഒരു പ്രതിപക്ഷ നേതാവിന് നേരിടേണ്ടി വന്നത് അതിക്രൂരത… തികച്ചും അപലനീയം… ഇതാണോ ജനാധിപത്യം ?