തൊടുപുഴ.എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമടക്കമുള്ള രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ തൊടുപുഴയില് പിടിയിൽ. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖലാ സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായി ടിഎസ് ഷിയാസടങ്ങുന്ന റാക്കറ്റ് വലിയ ശൃഘലയെന്ന് ഇടുക്കി എസ് പി പ്രതികരിച്ചു. പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായ ആളാണ് കഴിഞ്ഞ തെരഞ്ഞെടതുപ്പിലെ തോടുപുഴ ബ്ലോക്ക് തെക്കുംഭാഗം ഡിവിഷനിലെ ഇടതു സ്ഥാനാർത്ഥികൂടിയായ ടി എസ് ഷിയാസ്. പുറമെ ഇങ്ങനെയെങ്കിലും രഹസ്യമായി രാസലഹരി വിൽപ്പന നടത്തുന്നുവെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇയാളുടെ കൂട്ടാളി അർഷദ് ഒരു തവണ രണ്ടു ഗ്രാം എംഡിഎംഎയുമായി നേരത്തെ പിടിയിലായത്. അന്നു ലഭിച്ച വിവരങ്ങൾ ഇതിന് ബലം കൂട്ടി. തുടർന്ന് തോടുപുഴ പോലീസ് നടത്തിയ രഹസ്യനിരീക്ഷണമാണ് ഇന്നു പുലര്ച്ചെയുള്ള അറസ്റ്റിലെത്തുന്നത്. അറസ്റ്റ് ചെയ്യുമ്പോൾ ഇവരിൽ നിന്നും 18 ഗ്രാം എംഡിഎംഎയും 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവരിൽ നിന്നും പിടിച്ചെടുത്തു. ഇതിനിടെ കുരുമുളക് സ്പ്ര പ്രയോഗിച്ച് രക്ഷപെടാനോക്കോ നോക്കി പ്രതികള്. ഷിയാസിനോപ്പം ആശിക് നിഹാൻ അർഷദ് എന്നിവരാണ് പിടിയിലായത്
പ്രതികളിൽ നിന്നും മോത്ത വിതരണക്കാരെ കുറിച്ച് ചില വിവരങ്ങള് പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് പോലീസിൻ്റെ ഇനിയുള്ള അന്വേഷണം.
Home News Breaking News എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമടക്കമുള്ള രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പിടിയിൽ

































