
തൃശൂർ. പാമ്പുകടിയേറ്റ് ചികിത്സ കിട്ടാതെ മൂന്നുവയസ്സുകാരി മരിച്ച സംഭവം
ഡോക്ടർക്കെതിരെ കടുത്ത അച്ചടക്കനടപടിക്ക് ശുപാർശ
അച്ചടക്കനടപടി വേണമെന്ന് റിപ്പോർട്ട് ബിഗ്ടിവിക്ക്
എന്നാൽ ശുപാർശ വന്ന് ഒരു വർഷം കഴിഞ്ഞിട്ടും നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്
കുട്ടിക്ക് ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ സ്ഥിരീകരണം
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ അന്നത്തെ ഡോക്ടർ ബി.എസ്. ശ്രീരേഖക്കെതിരായാണ് ശുപാർശ
ആലമറ്റം സ്വദേശി ബിനോയിയുടെയും ലയയുടെയും മകൾ ആവണി 2021 മാർച്ച് 24-നാണ് പാമ്പുകടിയേറ്റ് മരിച്ചത്
കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ആന്റിവെനം കൊടുത്തില്ലെന്നും സമയം നഷ്ടപ്പെടുത്തിയെന്നും ഈ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു
2025 ജനുവരി 23-ന് റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ല































