ബെംഗ്ലൂരൂ :കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ കെ എസ് ആർ റ്റി സി സൂപ്പർ ഡീലക്സ് ബസ് ബെംഗളൂരുവിനു സമീപം ബിഡദിയിൽ വെച്ച് നിയന്ത്രണം വിട്ട് സൂചനാ ബോർഡിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. പുലർച്ചെ 6.40-ഓടെയുണ്ടായ അപകടത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും മരണമടഞ്ഞു.
ഡ്രൈവർ ബിജിലേഷ് , കണ്ടക്ടർ അരുൺ എന്നിവരാണ് മരിച്ചത്.
20 ഓളം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
കർണാടകയിലെ രാമനഗര ജില്ലയിലെ ബിഡതിയിലായിരുന്നു കോഴിക്കോട് ഡിപ്പോയിൽ നിന്നു പുറപ്പെട്ട കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടത്.ബസ് ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്തും ആശുപത്രിയിലേക്കുള്ള വഴിയിലുമായി മരണപ്പെട്ടത്.
ബസിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റതിൽ നാല് പേരുടെ നില ഗുരുതരമാണ്.
നിയന്ത്രണം വിട്ട വാഹനം റോഡരികിലെ സൈൻ ബോർഡിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണോ അതോ അമിതവേഗതയാണോ അപകടകാരണമെന്ന് പൊലീസ് അന്വേഷിച്ചുവരുന്നു.

































