കോഴിക്കോട്. പാളയത്ത് യുവാവിന്റെ കൊലപാതകത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.കുളങ്ങര പീടിക സ്വദേശി ദീപക് എന്ന ഇരുപത്തി ഒന്നുകാരൻ ആണ് പിടിയിലായത്.വ്യക്തി വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്ന് പൊലീസ്
കുളങ്ങര പീടിക സ്വദേശി ദീപകിനെ വീട്ടിൽ നിന്ന് ഇന്നലെ രാത്രിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
കസബ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.മാനസിക ആസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് പ്രതിയെ നേരത്തെ കൊല്ലപ്പെട്ട ബിജുവും മറ്റു ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇതിന്റെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്.പ്രതി ഒറ്റക്ക് തന്നെയാണ് കൃത്യം നടപ്പിലാക്കിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.സിസിടിവി ദൃശ്യവും ദീപകിന്റെ കയ്യിലെ പരിക്കുമാണ് പ്രതിയെ തിരിച്ചറിയാൻ പോലീസിനെ സഹായിച്ചത്.ബിജുവിനെ കൊലപ്പെടുത്തുമ്പോഴാണ് പ്രതിക്ക് മുറിവ് സംഭവിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ.
മരണാനന്തര ചടങ്ങ് നടക്കുമ്പോഴും പ്രതി ബിജുവിന്റെ വീട്ടിൽ ഉണ്ടായിരുന്നു.
ഞായറാഴ്ച്ച് പുലർച്ചെയാണ് ബിജുവിനെ വീടിനോട് ചേർന്നുള്ള മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പുലർച്ചെ പശുവിനെ കറക്കാനായി മകനെ വിളിക്കാനെത്തിയ അമ്മ ബേബിയാണ് ആദ്യം മൃതദേഹം കണ്ടത്.പിന്നാലെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തിരക്കേറിയ നഗരത്തിൽ നടന്ന കൊലപാതകം പോലീസിനെയും ഞെട്ടിച്ചിരുന്നു


































