Home News Breaking News തുടർച്ചയായ പൊലീസ് വീഴ്ച,ആഭ്യന്തര വകുപ്പിന് തലവേദന

തുടർച്ചയായ പൊലീസ് വീഴ്ച,ആഭ്യന്തര വകുപ്പിന് തലവേദന

തിരുവനന്തപുരം.തുടർച്ചയായ പൊലീസ് വീഴ്ചകൾ ആഭ്യന്തര വകുപ്പിന് തലവേദന ആകുന്നു. ഒരു വശത്ത് സമഗ്ര അഴിച്ചുപണിക്ക് ഒരുങ്ങുമ്പോൾ ആണ് പോലീസിന്റെ വൻ വീഴ്ചകൾ. ഇതിനെയെല്ലാം രാഷ്ട്രീയമായി പ്രതിരോധിക്കേണ്ട അവസ്ഥയിലേക്ക് കൂടി മന്ത്രി രമേശ് ചെന്നിത്തല എത്തി.

ഓപ്പറേഷൻ തൂഫാനിൽ തിളങ്ങുമ്പോൾ ആണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പോലീസ് വീഴ്ചകളിൽ കൂടി മറുപടി പറയേണ്ടി വരുന്നത്. രാഷ്ട്രീയമായ പ്രതിരോധവും ഉയർത്തേണ്ടി വരുന്നു. മെഡിക്കൽ വിദ്യാർഥി ആയിരുന്ന നിധിന്റെ മരണത്തിലെ പ്രതി ഡോ റാമിനെ പിടികൂടിയത് മാസങ്ങൾക്ക് ശേഷം. പിണറായി വിജയൻ സർക്കാർ ഏറെ പഴി കേട്ട വിഷയത്തിൽ സർക്കാർ മാറിയിട്ടും പോലീസിന് വലിയ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല.പിടികൂടിയ പ്രതിയെ കൃത്യമായ റിപ്പോർട്ട് അടക്കം തയാറാക്കാതെ വിട്ടയച്ചു. കൃത്യമായ അന്വേഷണം ഉറപ്പുനൽകി ആഭ്യന്തരമന്ത്രിയെ കണ്ടു ഇറങ്ങിയതിനു പിന്നാലെ ആ വീട്ടുകാർക്ക് കാണേണ്ടി വന്ന കാഴ്ച പോലീസിന്റെ വീഴ്ചയായിരുന്നു.

ലഹരിവേട്ടയ്ക്ക് ആഭ്യന്തരമന്ത്രി തന്നെ നേരിട്ട് ഇറങ്ങുമ്പോഴാണ് അത് പിടികൂടേണ്ട ഡാൻസാഫ് സംഘം തന്നെ ലഹരി ഉപയോഗത്തിൽ പിടിയിലാകുന്നത്.

കൃത്യമായി ഇടപെട്ടിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്ന വയനാട്ടിലെ ആദിവാസി ബാലന്റെ കാര്യത്തിൽ പോലീസിന് സംഭവിച്ചത് കുറ്റകരമായ അനാസ്ഥ.

കഴിഞ്ഞ സർക്കാരിന് ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടിവന്നത് പോലീസ് നടപടികളിലും വീഴ്ചയിലും കൂടിയാണ്. നവ കേരള യാത്രയിൽ അടക്കം പോലീസ് ചെയ്തികൾക്ക് രാഷ്ട്രീയമായി കൂടി കനത്ത വില നൽകേണ്ടിവന്നു പിണറായി വിജയൻ സർക്കാരിന്. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ അതീവ ജാഗ്രതയോടെയാണ് സർക്കാർ മുന്നോട്ടുപോകാൻ തീരുമാനിച്ചതെങ്കിലും പോലീസിലെ പലരും അത് ഉൾക്കൊണ്ട മട്ടില്ല. വ്യാപകമായ അഴിച്ചു പണിക്കു ഒരുങ്ങിയാൽ അത് നിയമ കുരുക്ക് കൂടി ഉണ്ടാകും എന്ന് കൊണ്ടാണ് ഘട്ടം ഘട്ടമായുള്ള അഴിച്ചു പണിക്ക് സർക്കാർ നീങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here