കണ്ണൂർ. അഞ്ചരക്കണ്ടി കോളേജിലെ ഡെന്റൽ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം പ്രതിയായ എം കെ റാമിനെ അറസ്റ്റ് ചെയ്തതിലെ വീഴ്ച DYSP സുധീർ കല്ലന് സസ്‌പെൻഷൻ.ഹൈക്കോടതി വിമർശനങ്ങൾക്ക് പിന്നാലെയാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. മാനദണ്ഡങ്ങൾ പാലിക്കാതെയുളള അറസ്റ്റ് നടപടി പ്രതിക്ക് ജാമ്യം നേടാനുള്ള വഴിയായെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഹൈക്കോടതിയുടെ തുടർച്ചയായ കടുത്ത ഇടപെടലുകളെയും ആഭ്യന്തര വകുപ്പിനെതിരെയുള്ള വിമർശനങ്ങളെയും തുടർന്നാണ് ഒടുവിൽ ഡിവൈഎസ്പി സുധീർ കല്ലനെ സസ്‌പെൻഡ് ചെയ്യാൻ സർക്കാർ ഉത്തരവിട്ടത്.DYSP സുധീർ കല്ലന്ന സർവീസിൽ തുടരുന്നത് ആഭ്യന്തരവകുപ്പിന് തന്നെ ചീത്തപേരെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചട്ടങ്ങൾ നിരത്തി സുധീർ കല്ലനയെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് സർക്കാരിന്റെ വീഴ്ചയെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. കേസിലെ മുഖ്യപ്രതിയായ ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിൽ ഗുരുതരമായ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കി. ഇത് പ്രതിയെ രക്ഷിക്കാൻ പൊലീസ് മനപൂർവം വരുത്തിയ വീഴ്ചയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ എസ്പിയെ വിളിച്ചു വരുത്തിയ കോടതി റാമിനെ അറസ്റ്റ് ചെയുമ്പോൾ എന്ത് കൊണ്ടാണ് സുപ്രീം കോടതി മാർഗ നിർദേശം ലംഘിക്കപ്പെട്ടതെന്നു ചോദിച്ചു. അറസ്റ്റിന്റെ കാരണം വാക്കാൽ പ്രതിയെ ബോധ്യപ്പെടുത്തിയെന്നായിരുന്നു സുധീർ കല്ലനയുടെ മറുപടി. എന്നാൽ ഈ മറുപടികളൊന്നും തൃപ്തികരം അല്ലാതെ വന്നതോടെയാണ് ഹൈക്കോടതി നടപടിക്ക് ശുപാർശ ചെയ്തത് .
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ സർക്കാരിനെ അന്ന് പ്രതിപക്ഷം ആയിരുന്ന യുഡിഎഫ് പ്രതിരോധത്തിലാക്കിയിരുന്നു . അധികാരത്തിന് വന്നതിന് പിന്നാലെ വിഷയത്തിൽ ഉടനടി തീരുമാനമെടുത്തു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഗുരുതരമായ വീഴ്ചയിൽ വകുപ്പിനും ചെറുതല്ലാത്ത ക്ഷീണം ഉണ്ടാക്കിയത്തിന് പിന്നാലെയാണ് നടപടി. അന്ന് അറസ്റ്റിനൊപ്പം ഉണ്ടായിരുന്ന കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകാൻ സാധ്യതയുണ്ട് .


































