ന്യൂഡെല്‍ഹി. കെപിസിസി അധ്യക്ഷൻ സ്ഥാനം,അവകാശവാദം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി.മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി.ഇന്നലെ ഒരു മണിക്കൂർ സമയം ഖർഗെയുമായി സംസാരിച്ചു
മുതിർന്ന നേതാവ് എന്ന നിലയിൽ തനിക്ക് അർഹതയുണ്ട് എന്ന് ഖർഗെയെ അറിയിച്ചു.അർഹത ഉണ്ടായിട്ടും പലതവണ മാറ്റി നിർത്തപ്പെട്ടു എന്ന് ഖർഗെയോട് പറഞ്ഞു. പിന്നോക്കവിഭാഗത്തില്‍നിന്നുള്ള ജനപ്രതിനിധി,മുതിര്‍ന്ന പാര്‍ട്ടി അംഗം,ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയം എന്നീ പ്രത്യേകതകള്‍ വച്ചാണ് കൊടിക്കുന്നിലിന്‍റെ അഭ്യര്‍ത്ഥന. കൂടുതല്‍ എംപിമാരുടെ പിന്തുണയുണ്ട്. വി ഡി സതീശന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയാല്‍ ബെന്നി ബഹനാന് കെപിസിസി അധ്യക്ഷ സ്ഥാനം നല്‍കാനാവില്ല. അതും കൊടിക്കുന്നിലിന്‍റെ നീക്കത്തിനു പിന്നിലുണ്ട്. കേരള രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ താല്‍ർപര്യപ്പെട്ടിരുന്ന നേതാവാണ് കൊടിക്കുന്നില്‍. എന്നാല്‍ എംപിമാര്‍ മാറി നില്‍ക്കണമെന്ന നിര്‍ദ്ദേശം മൂലം ആ ആഗ്രഹം നടക്കാതെപോയി. കെപിസിസി അധ്യക്ഷ സ്ഥാനത്തെത്തിയാല്‍ കേരള രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യമാകാന്‍ കൊടിക്കുന്നിലിന് ആവും.



































