ഓച്ചിറ.അന്തരിച്ച ഒഡീഷ കേഡറിലെ മലയാളി, ഐജി ഷെഫിൻ അഹമ്മദിന്‍റെ (50) സംസ്കാരം ഇന്ന് നടക്കും. ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ക്ലാപ്പന, കൊട്ടക്കാട്ട് കുടുംബാംഗമാണ്. മൃതദേഹം തിരുവനന്തപുരത്തെ വട്ടിയൂർക്കാവിൽ ഉള്ള വസതിയിൽ നിന്നും ക്ലാപ്പന കുടുംബവീട്ടിൽ എത്തിച്ച്, ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ക്ലാപ്പന ജമാഅത്ത് കബർസ്ഥാനിൽ കബറടക്കം നടക്കും.
കൊല്ലം ടികെഎം എൻജിനീയറിങ് കോളേജിലെ ബിടെക് പഠനത്തിനുശേഷം എംബിഎ പൂർത്തിയാക്കി 2003ല്‍ ഐപിഎസ് ലഭിച്ച് ഒഡീഷ കേഡറിൽ സേവനം ആരംഭിച്ചു. നിലവിൽ സിഐഡി ക്രൈംബ്രാഞ്ച് സൈബർ വിങ്ങിൽ ഐജി ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ദീർഘകാലം ഡെപ്യൂട്ടേഷനിൽ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി, എ ജി പി, സിഐജി അഡ്മിനിസ്ട്രേഷൻ ചുമതലകൾ വഹിച്ചിട്ടുണ്ട്. തൊഴിലാളി സംഘടന നേതാവും ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റുമായിരുന്ന കെ ഒ ഹബീബിന്റെ മകനാണ്.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഡെപ്യൂട്ടി സ്പീക്കർ ആയിരുന്ന ഐഷാഭായിയുടെയും, കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കെ ഒ അബ്ദുൾ ഷുക്കൂറിന്റെയും സഹോദര പുത്രനാണ് ഷെഫിൻ.
മാതാവ് – സുബൈദ (റിട്ടയേർഡ് സീനിയർ ടൗൺ പ്ലാനർ)
ഭാര്യ – തസ്നിം അബ്ദുൾ റഹ്മാൻ
മക്കൾ – ഹയാൻ ഹബീബ്, റാഹ
സഹോദരൻ – ഷെഹിൻ അഹമ്മദ് (യുഎസ്)


































