തിരുവനന്തപുരം.ഇഡി നൽകിയ കത്തിൽ എം എൽ എ മുഹമ്മദ് റിയാസിനെതിരെ പോലീസ് അന്വേഷണം വന്നേക്കും. ഹവാല ഇടപാട് അടക്കം പരാമർശവും തെളിവും ഉള്ളതിനാൽ പോലീസ് സ്വന്തം നിലയിൽ അന്വേഷിച്ച ശേഷം മാത്രമാകും കേസ് രജിസ്റ്റർ ചെയ്യുക. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അടക്കം കേസെടുക്കണോ എന്നതിൽ ഉടൻ നിയമോപദേശം ലഭിക്കും.
( ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വക്കേറ്റ് ജനറൽ എന്നിവരുടെ നിയമോപദേശം പരിഗണിച്ചുള്ള നടപടികൾ. രാഷ്ട്രീയ ലക്ഷ്യം തീരെയില്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്താൽ അത് കുരുക്കാക്കുമെന്ന് യുഡിഎഫ് മന്ത്രിസഭയ്ക്കും അറിയാം. അതുകൊണ്ട് കരുതലോടെ നീക്കം. എംഎൽഎ മുഹമ്മദ് റിയാസിനും വീണ തൈക്കണ്ടിക്കും എതിരെ ഉള്ളത് ഗുരുതര തെളിവുകൾ. അതുകൊണ്ട് കേസെടുക്കാനുള്ള നിർദ്ദേശം കുരുക്കാകുന്നത് എംഎൽഎക്കും ഭാര്യക്കും ആകും.
ഇ ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കേസെടുത്തു മുന്നോട്ടു പോകില്ല. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്താൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം ഉണ്ടാകും വിജിലൻസ് തെളിവുകൾ ശേഖരിക്കുന്ന മുറക്കായിരിക്കും എഫ്ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്യുക.

































