29.7 C
Kollam
Monday 7th September, 2026 | 10:26:14 AM
Home News Breaking News ആസൂത്രിത കൊലപാതകമെന്നു സംശയം, ഭവാനിപ്പുഴയില്‍ ചാക്കില്‍കെട്ടിയ സ്ത്രീയുടെും കുട്ടിയുടെയും കൂടുതല്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി

ആസൂത്രിത കൊലപാതകമെന്നു സംശയം, ഭവാനിപ്പുഴയില്‍ ചാക്കില്‍കെട്ടിയ സ്ത്രീയുടെും കുട്ടിയുടെയും കൂടുതല്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി

പാലക്കാട്. അട്ടപ്പാടി ഭവാനിപ്പുഴയില്‍ ചാക്കില്‍കെട്ടിയ കൂടുതല്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി,. ഇന്നലെ ആദ്യം ഒരു ചാക്കില്‍ സ്ത്രീയുടെും കുട്ടിയുടെയും ശരീരഭാഗങ്ങള്‍ കണ്ടതിനെത്തുടര്‍ന്നുള്ള പരിശോധനയിലാണ് മൂന്ന് ചാക്കുകളിലായി രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഭവാനിപ്പുഴയില്‍ ചീരക്കടവ് ഭാഗത്താണ് മൃതദേഹങ്ങളടങ്ങിയ ചാക്കുകെട്ടുകള്‍ കണ്ടെത്തിയത്. 30 വയസ് തോന്നിക്കുന്ന സ്ത്രീയുടെയും അഞ്ച് വയസ് പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഇന്നലെ ഉച്ചയ്ക്കു ശേഷം പ്രദേശവാസികളാണ് ചാക്കുകെട്ടുകള്‍ കണ്ടത്. കഴിഞ്ഞ ദിവസം വരെ പുഴയില്‍ വെള്ളമുയര്‍ന്നിരുന്നു. പിന്നീട് വെള്ളം താഴ്ന്നപ്പോഴാണ് ചാക്കുകെട്ടുകള്‍ കണ്ടത്. സംശയം തോന്നി നാട്ടുകാര്‍ ഒരു ചാക്ക് തുറന്നു പരിശോധിച്ചപ്പോള്‍ അതില്‍ രണ്ടു തലകള്‍ കണ്ടെത്തുകയായിരുന്നു. ഭയന്ന നാട്ടുകാര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു.

പുതൂര്‍ പൊലീസ് സ്ഥലത്തെത്തി രണ്ടാമത്തെ ചാക്ക് തുറന്നപ്പോള്‍ അതില്‍ പെണ്‍കുഞ്ഞിന്റെ തലയില്ലാത്ത ഉടല്‍ കണ്ടെത്തി. മൂന്നാമത്തെ ചാക്കുകെട്ട് അഴിച്ചിട്ടില്ല. മൃത?ദേഹങ്ങള്‍ക്ക് 5 ദിവസത്തോളം പഴക്കമുള്ളതായാണ് പ്രാഥമിക നി?ഗമനം. മൃതദേഹഭാഗങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

പൊലീസ് സംശയിക്കുന്നത്

സ്ത്രീയുടേയും പെണ്‍കുഞ്ഞിന്റേയും മൃതദേഹങ്ങള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമെന്നു സംശയം. ഒന്നിലധികം പേര്‍ ചേര്‍ന്നു കൊല നടത്തിയെന്ന നി?ഗമനത്തിലാണ് പൊലീസ്. മൃതദേഹത്തില്‍ അടി വസ്ത്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ശരീര ഭാഗങ്ങള്‍ രണ്ട് ചാക്കുകളിലാക്കിയും തലകള്‍ ഒരു ചാക്കിലാക്കിയും പുഴയില്‍ ഒഴുക്കി. യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ശരീരം അറുത്തതെന്നും പൊലീസ് സംശയിക്കുന്നു. മറ്റെവിടെയെങ്കിലും ഉപേക്ഷിച്ച മൃതദേഹം ഒഴുകി എത്തിയതാകാമെന്നും സംശയം. അന്വേഷണം തമിഴ്‌നാട്ടിലേക്കും പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here