തിരുവനനന്തപുരം:
പട്ടികജാതി വിഭാഗങ്ങൾക്കുള്ള സംവരണം മതത്തിൻറെ അടിസ്ഥാനത്തിൽ പരിമിതപ്പെടുത്തിക്കൊണ്ട് 1950 ഓഗസ്റ്റ് 10ന്
രാഷ്ട്രപതി പുറത്തിറക്കിയ വിജ്ഞാപനം ഭാരതത്തിൻറെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് നിരക്കാത്തതാണെന്നും മതേതരത്വത്തിന് ഏറ്റ ആദ്യത്തെ ഏറ്റവും വലിയ മുറിവാണെന്നും കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ് പറഞ്ഞു. ദലിത് ക്രൈസ്തവരുടെ പട്ടികജാതി അവകാശം നിഷേധിച്ച ഉത്തരവിനെതിര
രാജ്യവ്യാപകമായി കേര കൗൺസിൽ ഓഫ് ചർച്ചസും, കൗൺസിൽ ഓഫ് ദലിത് ക്രിസ്ത്യൻസും സംയുക്തമായി സംഘടിപ്പിച്ച കരിദിനാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിദിനാചരണത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ഏജീസ് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണയിൽ കെസിസി ജില്ലാ പ്രസിഡൻ്റ് റവ . റ്റി ദേവപ്രസാദ് അധ്യ ക്ഷനായി. സി ഡി സി ജനറൽ കൺവീനർ
വിജെ ജോർജ് മുഖ്യപ്രഭാഷണം നടത്തി.
റവ.സാബു ഏബ്രഹാം,
എസ് ജെ സാംസൺ,
ജോയി പോൾ,
മേജർ .റ്റി.ഇ.സ്റ്റീ ഫൻസൺ,
ഫാ. സജി മേക്കാട്ട്,
മേജർ റോയി ജോസഫ്,
ഡി.ലാൽജി,
റ്റി.ജെ മാത്യു മാരാമൺ,
ജെയ്സൺ പി.ജോൺസൺ
റവ. എഡ്മണ്ട് റോയി എന്നിവർ പ്രസംഗിച്ചു.
സി എസ് ഐ, സാൽവേഷൻ ആർമി, ഓർത്തഡോക്സ്, മർത്തോമ, സഭകളിലെ വൈദീകരും ജനങ്ങളും പങ്കെടുത്തു.


































