പാലക്കാട്.കള്ളിൽ രാസവസ്തു കലർത്തി വിൽപ്പന നടത്തിയതിന് ഒറ്റപ്പാലത്ത് അഞ്ച് കള്ളുഷാപ്പുകൾ പൂട്ടി, ലൈസൻസ് റദ്ദാക്കി.
പാലക്കാട് ഒറ്റപ്പാലത്താണ് സംഭവം. ഓപ്പറേഷൻ തണ്ടർ’ന്റെ ഭാഗമായി നടത്തിയ വ്യാപക പരിശോധനയിലാണ് നടപടി. ലൈസൻസിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.
ഓപ്പറേഷൻ തണ്ടർ’ന്റെ ഭാഗമായി നടത്തിയ വ്യാപക പരിശോധനയിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. ഈസ്റ്റ് ഒറ്റപ്പാലം ഷാപ്പിൽ നിന്ന് ശേഖരിച്ച കള്ള് രാസപരിശോധനയ്‌ക്ക് അയച്ചത്തിൽ നിന്ന് സോഡിയം ലോറിൽ സൾഫേറ്റ് (Sodium Lauryl Sulfate – SLS) എന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.കള്ളിന്റെ പത,രുചി,ഗന്ധം എന്നിവക്കാണ് ഈ പഥാർതം ഉപയോഗിച്ചിട്ടുള്ളതെന്നാണ് കണ്ടെത്തൽ. പിന്നാലേ ഇതേ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിച്ചിരുന്ന മറ്റ് നാല് ഷാപ്പുകളിലും പരിശോധന നടത്തി പ്രവർത്തനം എക്സൈസ് നിർത്തിവെകാണുകയായിരുന്നു.
ഈസ്റ്റ് ഒറ്റപ്പാലം, അരിയൂർ തൈക്കുമുറി, വീടാംപാറ, വരോട്, ചക്കരക്കുഴി എന്നിവിടങ്ങളിലെ കള്ളുഷാപ്പുകളാണ് അടച്ചുപൂട്ടിയത്. ലൈസൻസിയായ ഒറ്റപ്പാലം സ്വദേശി പവിത്ര, വിൽപനക്കാരൻ സായി ഗോപൻ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതായും എക്സൈസ് അധികൃതർ അറിയിച്ചു.. മറ്റ് ജില്ലകളിലേക്കുൾപ്പടെ കള്ള് വിതരണം നടക്കുന്നത് പാലക്കാട് ജില്ലയിൽ നിന്നാണ്. എന്നാൽ ചിറ്റൂർ മേഖലയിൽ കള്ളിന്റെ ഉൽപ്പാദനം കുറഞ്ഞിട്ടും വിൽപനയിൽ കുറവില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കിയിരുന്നു. പിന്നാലേ ആണ് മായം ചേർത്ത് കള്ള് വിൽക്കുന്നത് പുറത്ത് വന്നത്.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മറ്റ് ജില്ലകളിൽ നിന്നുള്ള എക്സൈസ് ഉദ്യോഗസ്ഥരെ കൂടേ ഉൾപ്പെടുത്തി രഹസ്യ പരിശോധനകൾ തുടരും എന്നും അധികൃതർ അറിയിച്ചു.





























