ഇടുക്കി. ഉടുമ്പൻചോലയിൽ ബധിരയും മൂകയുമായ പതിമൂന്നുകാരിയെ പീഡിപ്പിക്കുവാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ..മധ്യപ്രദേശ് സ്വദേശിയായ റിമുവാണ് പൊലീസിൻ്റെ പിടിയിലായത്..ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു..
ഇന്നലെ വീട്ടിൽ നിന്ന് കാണാതായ 13 വയസ്സുകാരിയുടെ തിരിച്ചുവരവും വെളിപ്പെടുത്തലുമാണ് നിർണായക അറസ്റ്റിലേക്ക് പൊലീസിനെ നയിച്ചത്.. ഇടുക്കി ഉടുമ്പൻചോലയിലെ റിമുവെന്ന 20 വയസ്സുകാരൻ്റെ ക്രൂരതയിൽ ഞെട്ടിനിൽക്കുകയാണ് ഒരു നാട്..ഉച്ചയ്ത്ക്ക് മൂന്നരയോടെയാണ് വീടിന് സമീപത്ത് നിന്ന് ബധിരയും മൂകയുമായ പതിമൂന്നുകാരിയെ കാണാതാകുന്നത്..കുട്ടിയെ കണ്ടെത്താൻ നാട്ടുകാരും വീട്ടുകാരും മണിക്കൂറുകളോളം തിരച്ചിൽ നടത്തി..പക്ഷേ കണ്ടെത്താൻ കഴിഞ്ഞില്ല..ഒടുവിൽ രാത്രി 7.30യോടെ കുട്ടി വീട്ടിൽ തിരിച്ചെത്തി..പിന്നീട് കുടുംബത്തോട് പറഞ്ഞത് താൻ നേരിട്ട ക്രൂരതയുടെ വിവരങ്ങളാണ്..ഒടുവിൽ വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു..പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരിച്ചിലിൽ കുട്ടിയെ പീഢിപ്പിക്കാൻ ശ്രമിച്ച മധ്യപ്രദേശ് സ്വദേശിയായ റിമു പിടിയിലായി..
എട്ട് മാസം മുൻപാണ് ഉടുമ്പൻചോലയിലെ ഏലതോട്ടത്തിൽ റിമു ജോലിക്കെത്തിയത്..പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഇതുവരെ ആളുകളുടെ ശ്രദ്ധയിൽപ്പെട്ടില്ല..പക്ഷേ ഇന്നലെ റിമുവിൻ്റെ പീഢന ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട 13 വയസ്സുകാരി റിമുവിനെ തുറന്നുക്കാട്ടി..നാലു മാസങ്ങൾക്കു മുമ്പ് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ സമീപത്തുള്ള മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു..ഇതുമായി റിമുവിന് ബന്ധമുണ്ടോ എന്ന അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്..

































