ആലപ്പുഴയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപെടുത്തിയ കേസിൽ പ്രതികൾ ബംഗ്ലൂരിലേക്ക് കടന്നതായി സൂചന. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. രക്ഷപ്പെടാനായി പ്രതികൾ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തി. ഇവിടെ നിന്നും ട്രെയിൻ മാർഗ്ഗം ബാംഗ്ലൂരിലേക്ക് കടന്നതായാണ് വിവരം. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നാട്ടിലെ നടുക്കിയ കൊലപാതകം. ആര്യാട് സ്വദേശി 24 കാരൻ അഖിലാണ് കൊല്ലപ്പെട്ടത്. പ്രതികൾ ഷെൽജാദും കൂട്ടാളിയുമാണ് ഒളിവിൽ….
ക്വട്ടേഷൻ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട പ്രതിയാണ് കൊല്ലപ്പെട്ട അഖിൽ…കൊലപ്പെടുത്തിയ ഷെൽജാദ് കുപ്രസിദ്ധ ഗുണ്ടയുമാണ്. ഷെൽജാദ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി എന്നാണ് ദൃക്സാക്ഷി മൊഴി. കൊലക്കുശേഷം ഓട്ടോറിക്ഷ ഡ്രൈവറുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ ആലപ്പുഴ നഗരത്തിൽ എത്തിയത്. ശേഷം പ്രതികൾ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ എസി വൈറ്റിംഗ് റൂമിൽ വിശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ആലപ്പുഴയിൽ നിന്ന് ട്രെയിൻമ ർഗം കായംകുളത്തെത്തിയ പ്ര തികൾ പൊലീസിനെ വെട്ടിച്ച് അവിടെ നിന്ന് രക്ഷപ്പെട്ടതായാണ് വിവരം. പ്രതികൾ പോലീസിന്റെ പിടിയിലായതായി അനൗദ്യോഗിക വിവരവും പുറത്തുവരുന്നുണ്ട്.
വയറിലേറ്റ ആഴമുള്ള കുത്തിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമായത്..കൊല്ലപ്പെട്ട അഖിലുമായി വളരെകാലമായി സൗഹൃദമുള്ളവരാണ് പ്രതികൾ. കൊലയാളികൾ ഏറെക്കാലമായി കേരളത്തിലും പുറത്തും ലഹരി ഇടപാട്‌നടത്തിവരുന്ന സംഘത്തിലുൾ പ്പെട്ടവരാണ്. അഖിലും ലഹരികേസി ലുൾപ്പെട്ടയാളാണ്. കൊലപാതക ശ്രമ കേസിൽ ഒളിവിൽ പോകാൻ ഷൽജാദിന് അഖിൽ സഹായം ചെയ്യാത്തതാണ് കൊലയ്ക്കുള്ള പ്രകോപനം എന്നാണ് സൂചന.


































