കൊല്ലം.ശബരിമല സ്വർണ്ണക്കൊള്ള അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്തിനെയും അജികുമാറിനെയും ചോദ്യം ചെയ്യാൻ എസ് ഐ ടി. പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു.കേസ് നാളെ കോടതി പരിഗണിക്കും.തിരുവാഭരണ കമ്മീഷണറുടെ പങ്ക് സംബന്ധിച്ചും പ്രത്യേകം പരിശോധന.
ശബരിമല സ്വർണ്ണക്കൊള്ളെ കേസിൽ എസ് ഐ ടി പിടിയിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്തിനെയും അജികുമാറിനെയും വീണ്ടും ചോദ്യം ചെയ്യാൻ എസ് ഐ ടി തീരുമാനിച്ചു.പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു.
പ്രതികളെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് എസ്ഐ ടി ആവശ്യം. 2019 ൽ കൂടാതെ 2025 ലും സ്വർണ്ണക്കൊള്ള നടന്നു വെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പ്രതികളുടെ ചോദ്യം ചെയ്യൽ അനിവാര്യമെന്നാണ് എസ് ഐ ടി വാദം.
2019 ലെ സ്വർണ്ണക്കൊള്ള മറച്ചുവെക്കാൻ പ്രതികൾ ശ്രമിക്കുന്നതിൻ്റെ ഭാഗമായിയാണ് 2025 ൽ വീണ്ടും സ്വർണ്ണപ്പാളികൾ കൊടുത്തു വിട്ടതെന്നാണ് എസ് ഐ ടി കണ്ടെത്തൽ. പക്ഷേ 2025 ലും സ്വർണ്ണപാളി കൊടുത്തു വിട്ടപ്പോൾ താങ്ങു പീഠത്തിലെ സ്വർണ്ണം നഷ്ടപെട്ടുപെട്ടുവെന്നും എസ് ഐ ടി കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ പ്രതികളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യതയെന്ന വിലയിരുത്തലിലാണ് എസ് ഐ ടി. അതേസമയം 2025 സ്വർണ്ണപ്പാളികൾ കൊണ്ടു പോയപ്പോൾ ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ ഓഫീസറെ എന്തുകൊണ്ട് അറിയിച്ചില്ലെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയും പി എസ് പ്രശാന്തിന് നൽകേണ്ടി വരും. 2025 സ്വർണ്ണപ്പാളികൾ കൊണ്ടുപോയത് തിരുഭാവരണ കമ്മീഷണർ രേഖകളിൽ കൃത്രിമം കാട്ടിയെന്നും എസ് ഐ ടി കണ്ടെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റിനും സാധ്യതയുണ്ട്.


































