ആലപ്പുഴ .ഹരിപ്പാട് പാർക്കിംഗ് സ്ഥലം ലഭിക്കാൻ ഒറ്റമുറിക്കട പൊളിച്ച് ഗുണ്ടായിസം നടത്തി ശ്രീവത്സം ടെക്സ്റ്റൈൽസ് ഉടമകൾ.ഹരിപ്പാട് സ്വദേശി അശോകന്റെ ഒറ്റ മുറിക്കടയാണ് ഗുണ്ടകളെ ഉപയോഗിച്ച് രാത്രി പൊളിച്ചത്. ഉപജീവനമാർഗ്ഗം തകർന്ന അശോകന്റെ അവസ്ഥ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ശ്രീവത്സം മാനേജ്മെൻറ് നേരിടേണ്ടിവന്നത്.പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ പൊളിച്ച കടയ്ക്ക് പകരം കട നിർമ്മിച്ച നൽകാമെന്ന് രേഖാമൂലം എഴുതി നൽകുകയും ചെയ്തു. ശ്രീവത്സം ഉടമയെ ഒന്നാം പ്രതിയാക്കി ഹരിപ്പാട് പോലീസ് കേസും രജിസ്റ്റർ ചെയ്തു
ഒരു കുടുംബത്തിൻറെ ആകെ വരുമാന മാർഗ്ഗമാണ് പണത്തിന്റെ അഹങ്കാരവും അധികാരത്തിന്റെ തണലും ഉണ്ട് എന്ന് കരുതി ശ്രീവത്സം എന്ന ഗ്രൂപ്പ് ഇല്ലാതാക്കിയത്.ആരും ചോദിക്കാനും പറയാനും വരില്ല എന്ന് അവർ കരുതി.അശോകൻ എന്ന സാധു മനുഷ്യനുവേണ്ടി ഹരിപ്പാട് എന്ന നാട് ഒരുമിച്ചു നിന്നു.പണത്തിന്റെ അഹങ്കാരം ഇവിടെ സമ്മതിക്കില്ല എന്ന് നാട് ഒരുമിച്ചു പറഞ്ഞു
അശോകന്റെ കടയ്ക്ക് പകരം സംവിധാനം ഉണ്ടാകാതെ ശ്രീവത്സം ടെക്സ്റ്റൈൽസ് തുറക്കാൻ നാട്ടുകാർ സമ്മതിച്ചില്ല.കട പൊളിക്കുന്നതിനു വേണ്ടി നഗരസഭയുടെ പൊതുമുതൽ നശിപ്പിക്കുകയും ചെയ്തിരുന്നു.ഇതോടെ പ്രതിഷേധം കനത്തു. ശ്രീവത്സം ഉടമയെ പ്രതിയാക്കി പോലീസ് കേസെടുത്തു.അശോകന്റെ കട പൊളിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.തൻറെ ഉപജീവനമാർഗ്ഗം അതേ സ്ഥലത്ത് തിരികെ വേണമെന്ന് അശോകൻ
പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ പിടിച്ചുനിൽക്കാനാകാതെ എല്ലാ ആവശ്യങ്ങളും മാനേജ്മെൻറ് അംഗീകരിച്ചു.ഒരു സാധാരണക്കാരന്റെ ഉപജീവനമാർഗ്ഗം എന്തിന് ഇല്ലാതാക്കി എന്ന ചോദ്യത്തിന് മാനേജ്മെൻറ് പ്രതിനിധികൾക്ക് മറുപടിയില്ലായിരുന്നു
പൊളിച്ച കടയുടെ സ്ഥാനത്ത് താൽക്കാലിക കട നാളെത്തന്നെ നിർമ്മിക്കുമെന്നാണ് ഉറപ്പുനൽകിയത്.ഉറപ്പ് പാലിച്ചില്ല എങ്കിൽ ഹരിപ്പാട് ശ്രീവത്സത്തിന്റെ കട തുറക്കണമോ എന്ന് നാട്ടുകാർ തീരുമാനിക്കും എന്നാണ് എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് പറയുന്നത്.നിലവിൽ പോലീസ് എടുത്ത ജാമ്യമില്ല വകുപ്പുള്ള കേസുകൾ തുടരാനും തീരുമാനിച്ചു.സ്വന്തം സ്ഥാപനത്തിന്റെ മുന്നിൽ പാർക്കിങ്ങിന് വേണ്ടി 70 വർഷമായി ഹരിപ്പാട്ടുകാർക്ക് പരിചിതമായ ഒരു കുഞ്ഞു കടയാണ് ഗുണ്ടായിസത്തിലൂടെ പൊളിച്ചുനീക്കിയത്.





























