30.3 C
Kollam
Friday 11th September, 2026 | 11:32:14 AM
Home News Breaking News കുണ്ടറയിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച യുവാവ് മരിച്ച സംഭവം,പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവിന്റെ കുടുംബം

കുണ്ടറയിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച യുവാവ് മരിച്ച സംഭവം,പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവിന്റെ കുടുംബം

കൊല്ലം. കുണ്ടറയിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തിൽ പോലീസിനെതിരെ ഗുരുതരാ ആരോപണവുമായി യുവാവിന്റെ കുടുംബം.
മിസ്സിംഗ് കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച കുണ്ടറ സ്വദേശി
സിയാദ് മരിച്ചത് പൊലീസ് മർദ്ദനം കാരണമെന്നാണ് കുടുംബത്തിൻറെ ആരോപണം. 13 കാരനായ സഹോദരനെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയിലാണ് അയൽവാസിയായ സിയാദിനെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ സിയാദിനെ മർദ്ധിച്ചിട്ടില്ലെന്നാണ് കുണ്ടറ പോലീസിൻ്റെ വാദം. ബിഗ് ടി വി ബ്രേക്കിംഗ്

ജൂൺ 16 രാത്രിയാണ് സഹോദരനെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയിൽ സിയാദിനെ വീട്ടിൽനിന്ന് കുണ്ടറ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. തുടർന്ന് സ്റ്റേഷനിലേക്ക് പോകുവഴി ജീപ്പിൽ വെച്ച് പോലീസ് മർദ്ദിച്ചു എന്നാണ് കുടുംബത്തിൻ്റെ ആരോപണം. പോലീസ് മർദ്ദിച്ച കാര്യം തന്നോടും മകളോടും സുഹൃത്തിനോടും പറഞ്ഞിരുന്നതായി ഭാര്യ സാലി ബിഗ് ടി വിയോട് പറഞ്ഞു

പിറ്റേ ദിവസം രാവിലെ എട്ടുമണിയോടെ
സിയാദിനെ പോലീസ് വെറുതേ വിട്ടു .
ഇതിനിടയിൽ കാണാനില്ലെന്ന് പറഞ്ഞ് 13 കാരൻ തിരിച്ചെത്തി.സംഭവം കഴിഞ്ഞ് 9 ദിവസത്തിനു ശേഷം ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് സിയാദ് വീടിന് സമീപത്തെ ഹെൽത്ത് സെൻററിൽ ചികിത്സ തേടി. നടുവിനും , മുതുകിനും ഏറ്റ മർദ്ധനമാണ് ശാരീരിക ബുദ്ധിമുട്ടിന് കാരണമെന്ന് ഡോക്‌ടർമാർ പറഞ്ഞതായി കുടുംബം പറയുന്നു. ആരോഗ്യസ്ഥിതി കൂടുതൽ മോശമായതോടെ താലൂക്ക് ആശുപത്രിയിലും പിന്നാലെ കൊല്ലം ജില്ലാ ആശുപത്രിയിലും ഒടുവിൽ
തിരുവനന്തപുര മെഡിക്കൽ കോളേജിലും ചികിത്സ തേടി.

ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് സിയാദ് മരിച്ചു. സിയാദിൻ്റെ മരണത്തിന് പിന്നാലെ മകൾ ശ്രീജിത്ത് എന്ന പോലീസ് ഉദ്യാഗസ്ഥനെ വിളിച്ചെങ്കിലും അയാൾ അത് നിഷേധിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ സിയാദിനെ സ്റ്റേഷനിൽ കൊണ്ടുവരുക മാത്രമാണ് ചെയ്തതെന്നും ആരെയും മർദ്ധിച്ചിട്ടില്ലെന്നാണ് കുണ്ടറ പോലീസിൻ്റെ പ്രതികരണം. ഉദ്യോഗസ്ഥരുടെ നടപടി ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരിക്കുകയാണ് കുടുംബം.